അപ്പോ മിസ്സും ചെന്ന് കുടിച്ചു നോക്കി.
അന്നേരം പുറത്ത് കള്ളവണ്ടിയുടെ ശബ്ദം കേട്ടപ്പോ ടീച്ചറും മിസ്സും പെട്ടന്ന് എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
“അവർ തന്നെയാണ്.” ഞാൻ പറഞ്ഞു.
എന്നിട്ട് ഞങ്ങൾ മൂന്ന് പേരും വീട്ടിന് പുറത്തേക്ക് പോയി.
പുറത്ത് ചെന്നപ്പോ മിസ്സും ടീച്ചറും ശെരിക്കും അന്തംവിട്ട്, വായും പൊളിച്ച്, കണ്ണുകൾ മിഴിച്ച് നിന്നുകൊണ്ട് ഇങ്ങോട്ട് വന്ന ആ പാര്‍ട്ടിയെ നോക്കി.
“ജി… ജിനു. അത് കാട്ടുപോത്ത് തന്നെയല്ലേ…?!” വലിയ തടികൾ കൊണ്ട് ഉണ്ടാക്കിയ ആ വലിയ മരത്തിന്റെ വണ്ടിയേയും, അതിനെ വഹിക്കുന്ന രണ്ട് വലിയ മരത്തിന്റെ ചക്രങ്ങളേയും, പിന്നെ ആ വണ്ടിയെ വലിച്ചു കൊണ്ട് വരുന്ന രണ്ട് കൂറ്റന്‍ കാട്ടുപോത്തുകളേയും വിസ്മയപൂർവ്വം നോക്കി കൊണ്ടാണ് മിസ്സ് അതിൽ നിന്നൊക്കെ കണ്ണുകൾ എടുത്തു മാറ്റാതെ എന്നോട് ചോദിച്ചത്.
“ജിനു, ആ കാട്ടാനയെ കണ്ടോ..!? അതിന്റെ മുകളില്‍ ഇരിക്കുന്ന ആ ഭീമനെ കണ്ടോ…?!” ടീച്ചര്‍ പെട്ടന്ന് വിസ്മയത്തോടും അതിനേക്കാൾ പേടിയോടുമാണ് ദൂരെ നിന്ന് വരുന്ന ആ കാട്ടാനയും, അതിന്റെ മുകളില്‍ ഇരുന്ന് വരുന്ന ആളിനേയും ചൂണ്ടിക്കാണിച്ച് എന്നോട് പറഞ്ഞത്. മിസ്സും പെട്ടന്ന് അങ്ങോട്ട് പേടിയോടെ നോക്കി.
പേടി മാത്രമല്ല, വിസ്മയവും സന്തോഷവും, ഏതോ അല്‍ഭുത ലോകത്ത് വന്നത് പോലെയും, അവര്‍ക്ക് ചുറ്റിലും പെട്ടന്ന് മഹാ അല്‍ഭുതങ്ങൾ സംഭവിക്കുന്നത് പോലെയുമാണ് ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും എല്ലാം നോക്കി നിന്നത്.
എനിക്ക് ഇതൊക്കെ പുതുമ അല്ലായിരുന്നു. പക്ഷേ ഞാൻ കാരണം മിസ്സിനും ടീച്ചർക്കും ഇങ്ങനെയുള്ള അപൂര്‍വ കാഴ്ചകളെ വിസ്മയപൂർവ്വം കാണാനും, കുഞ്ഞുങ്ങളുടെ ശുദ്ധമായ മനസ്സ് പോലെ എല്ലാം മറന്ന് സന്തോഷിക്കാനും കഴിഞ്ഞത് വിചാരിച്ച് ഞാൻ പരമാനന്ദസുഖം അനുഭവിച്ച് വലുതായി പുഞ്ചിരിച്ചു.
“ആ കാട്ടാനപ്പുറത്തിരുന്ന് വരുന്നതാണ് അലഞ്ചി മൂപ്പൻ.” ആനപ്പുറത്തിരിക്കുന്ന ആളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അലഞ്ചി മൂപ്പൻ ആജാനുബാഹുവായിരുന്നു. ഏറെകുറെ 7 അടിയോളം അടുപ്പിച്ച് പൊക്കമുണ്ട്. 6 അടിയും അര ഇഞ്ച് പൊക്കവുമുള്ള ഞാൻ പോലും ചെറിയ മനുഷ്യനെ പോലെ തോന്നിപ്പോകും അയാള്‍ക്കടുത്തായി നില്‍ക്കുമ്പോ. അയാളുടെ കൈയിൽ 9 അടി ഉയരമുള്ള ഒരു വണ്ണമുള്ള തടി ഉണ്ട്, അതിന്റെ തല ഭാഗം മാത്രം കുറച്ചുകൂടി വീര്‍ത്താണിരുന്നത്.
പിന്നേ അയാളുടെ വസ്ത്രം — അതിന്റെ രഹസ്യം അദേഹം എന്നോട് പറഞ്ഞിട്ടുണ്ട് : പുറം ലോകത്തിൽ നിന്നും രഹസ്യമായി സൂക്ഷിക്കുന്ന ഒരു പ്രത്യേകതകളുള്ള മരത്തിന്റെ പട്ടയെ ശേഖരിച്ച് പൊടിച്ച്, ചില അപൂര്‍വ്വ ചെടികളുടെ തോലും എടുത്ത്, പിന്നെ ചില അപൂര്‍വ്വ മരങ്ങളില്‍ നിന്നു മാത്രം ലഭിക്കുന്ന ഒരുതരം ചുവന്നു കൊഴുത്ത മരപ്പശയും ഒരുമിച്ച് വലിയ മൺ പാനയിൽ ഇട്ട് തീയില്‍ കേറ്റി വേവിച്ചാൽ അതൊക്കെ ഉരുകി ഒന്നായി ചേര്‍ന്ന് വ്യത്യസ്ഥമായ ചുവന്ന നിറത്തിലുള്ള ലെദർ ഷീറ്റ് പോലെയായി തീരും. ആ വസ്തു ഉപയോഗിച്ചാണ് മുണ്ട് ഉണ്ടാക്കി അതിനെ അയാൾ കച്ച കെട്ടിയിരുന്നത്. അരയ്ക്ക് മുകളില്‍ നഗ്നനായിരുന്നു. പിന്നെ എന്തെങ്കിലുമൊക്കെ വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടുള്ള ഒരു അലങ്കാരവും അയാളുടെ ദേഹത്ത് ഇല്ലായിരുന്നു.
“ആരാണ് അയാള്‍.” മിസ്സ് അയാളെ ഭയവും ബഹുമാനവും കലര്‍ന്ന നോട്ടം നോക്കിക്കൊണ്ട് എന്നോട് ചോദിച്ചു.
“ആദിവാസി വിഭാഗങ്ങളിൽ പെട്ട ഇരുളാസ് ഗോത്രത്തിന്റെ നേതാവാണ് അദ്ദേഹം. വൈദ്യന്‍, സിദ്ധന്‍, ജ്യോത്സ്യന്‍, യുക്തിവാദി, മാന്ത്രികന്‍, തുടങ്ങി ഒരുപാട് ടൈറ്റിൽ അയാള്‍ക്കുണ്ട്. മൃഗങ്ങളുടേയും, പക്ഷികളുടെയും, മത്സ്യങ്ങളുടേയും, സസ്യങ്ങളുടെ, പിന്നെ പ്രകൃതിയുടെ പോലും ഭാഷകൾ അറിയുന്ന യോഗി എന്നാണ് എല്ലാ ആദിവാസി ഗോത്രങ്ങളുഓ അവകാശപ്പെടുന്നത്. തമിഴാണ് പുള്ളി പൊതുവേ സംസാരിക്കാറുള്ളത്, പക്ഷേ മലയാളം ഉള്‍പ്പെടെ ഇന്ത്യയിലുള്ള സകല ബാഷകളും അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അലഞ്ചി മാമാ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിക്കുന്നത്.” ഞാൻ മൂപ്പനെ കുറിച്ചുള്ള ചില കാര്യങ്ങൾ മാത്രം അവരോട് പറഞ്ഞു.
