മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“ഞാനും നിന്നെ പ്രേമിച്ചാലോ കണ്ണാ”?

 

“അതിനെന്താ? പ്രേമത്തിന് ഒരുപാട് അർത്ഥമില്ലേ? അമ്മക്ക് മക്കളോട് പ്രേമമില്ലേ? ഈശ്വരനോട് പ്രേമമല്ലേ? സോ വൈ നോട്ട്? രേണുവിനും പ്രേമിക്കാലോ ”

 

കഥ എഴുതാനുള്ള ആ ഒരു മൂഡു പോയി. ഞാൻ ടാബ് ലെറ്റ് എടുത്ത് രാവിലെ കണ്ട സൂര്യകാന്തിപ്പാടവും പാടത്തിന് നടുവിൽ നിൽക്കുന്ന രേണുവിനേയും വരക്കാൻ തുടങ്ങി. രേണു എൻ്റെ അടുത്തേക്ക് കസേര നിരക്കി നീക്കിയിട്ട് തോളിലേക്ക് തല ചായ്ച്ച് വെച്ച് ഞാൻ വരക്കുന്നതും നോക്കിയിരുന്നു.

 

 

 

“വെക്കേഷനായില്ലേ. സാധനങ്ങളൊക്കെ തീർന്നു. ഇനിയിപ്പോ നല്ല ചിലവാകും ”

 

“നമ്മള് രണ്ടാള് തന്നെയല്ലേ ഉള്ളൂ. പിന്നെന്തിനാ”?

 

അടുക്കളയിലെ തിണ്ടിലിരുന്ന് കട്ടൻ ചായ മൊത്തി കുടിക്കുകയായിരുന്നു ഞാൻ. രേണു തല അൽപ്പം താഴ്ത്തി പുരികമുയർത്തി എന്നെ നോക്കി. ഒഫ് കോഴ്സ്. ക്ലാസ്സില്ലാതെ വീട്ടിൽ വെറുതെ ഇരിക്കുകയാണെങ്കിൽ ഞാൻ ചിലതൊക്കെ ഉണ്ടാക്കി നോക്കാറുണ്ട്. ഉച്ചക്ക് ചോറൊക്കെ ഉണ്ട് വിശ്രമിക്കുന്ന സമയത്താണ് എനിക്ക് അത്തരമൊരു ത്വര കൂടുതലായുണ്ടാകുന്നത്. രേണു എന്തെങ്കിലും വായിക്കുകയോ ക്ലാസിലേക്ക് നോട്സ് പ്രിപ്പെയെർ ചെയ്യുകയോ ഒക്കെയായിരിക്കും. “രേണൂ … നമുക്ക് എന്തേലും ഉണ്ടാക്കിയാലോ “? പിന്നെ അടുക്കളയിലും സ്റ്റോർ റൂമിലും ഒരു പരതലാണ്. കയ്യിൽ കിട്ടിയതെടുത്ത് എന്തെങ്കിലും ഒക്കെ ഉണ്ടാക്കും. ആയി വരുമ്പോഴേക്ക് അത് മറ്റെന്തെങ്കിലും ഒക്കെ ആവും. അച്ഛമ്മയാണ് പാചക കലയിൽ എൻ്റെ ഗുരു. ഞാനെന്തുണ്ടാക്കിയാലും നല്ല രുചിയാണ് എന്നാണ് രേണുവിൻ്റെ പക്ഷം. മടിയായത് കൊണ്ട് എന്നെ കൊണ്ട് ഉണ്ടാക്കിക്കാനുള്ള അടവാണോ അതെന്നൊരു സംശയം എനിക്കെന്നുമുണ്ടായിരുന്നു. ഈ അടുത്ത കാലത്താണ് അത് മാറിയത്. രേണു വാതിൽ പൂട്ടിയിറങ്ങി പോർച്ചിലെ കാറിനടുത്തേക്ക് നടക്കുന്നത് കണ്ട് ഞാൻ ഹോണടിച്ചു. മുറ്റത്തെ കോവൽ പടർപ്പിനിപ്പുറം ഹൈലക്സിനുള്ളിൽ ഞാൻ ഇരിക്കുന്നത് കണ്ട് രേണു ഗേറ്റ് അടച്ച് വന്ന് വണ്ടിയിൽ കയറി.

 

“വൈകുന്നേരത്തെ ട്രാഫിക്കിൽ ഇതും കൊണ്ടെന്നെ പോണോ കണ്ണാ”?

 

“സാധനങ്ങള് കൊറേ വാങ്ങാള്ളതല്ലേ? ഇതാവുമ്പോ ഒക്കെ ആ ബെഡ്ഡിലേക്കങ്ങട്ട് തട്ടാലോ”

 

രേണു പറഞ്ഞതുപോലെ തന്നെ. ശനിയാഴ്ചയായത് കൊണ്ട് നല്ല ട്രാഫിക്കുണ്ട്. ഒരു കാര്യമില്ലെങ്കിലും അങ്ങാടി തെണ്ടാൻ ഇറങ്ങുന്നവരും കാര്യമുള്ളത് കൊണ്ട് നഗരത്തിലെത്തുന്നവരും എല്ലാം വൈകുന്നേരം തന്നെയാണ് പുറത്തോട്ടിറങ്ങുന്നത്. വണ്ടിക്ക് നല്ല വലുപ്പമുള്ളത് കൊണ്ട് ആ തിരക്കിൽ വലിയ കഷ്ടപ്പാടായിരുന്നു. ഏതോ ഒരു നാറി വൺവേ തെറ്റിച്ച് വണ്ടി കയറ്റി ഉണ്ടാക്കിയ ബ്ലോക്കും. അടുത്ത് എത്തിപ്പോൾ മനസ്സിലായി ഏതോ ഒരു നാറിയല്ല അത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സൈലോ ആണെന്ന്. പ്രസിഡൻ്റ് ഇല്ല. ഡ്രൈവർ മാത്രം.

 

 

മാർജിൻ ഫ്രീ മാർക്കറ്റിൽ എനിക്ക് രേണുവിൻ്റെ പുറകേ ട്രോളി ഉന്തി കൊണ്ട് നടക്കുകയായിരുന്നു ജോലി. വാങ്ങാനുള്ളതെല്ലാം രേണു വാങ്ങി. ഹോൾസെയിലായി അരി കച്ചവടം നടത്തുന്ന കുഞ്ഞാപ്പാ ട്രേഡേഴ്സിൽ നിന്ന് അൻപത് കിലോയുടെ ഒരു ചാക്ക് മട്ട അരിയെടുത്തു. പെട്ടെന്ന് കേടുവരുന്നതൊഴിച്ച് വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒന്നോ രണ്ടോ മാസത്തേക്കുള്ളത് ഒന്നിച്ച് വാങ്ങുകയാണ് ഞങ്ങളുടെ പതിവ്. ദിവസവും ക്ലാസുണ്ടാവുമ്പോൾ സാധനങ്ങൾ വാങ്ങാനൊന്നും സമയം ഉണ്ടാവില്ല. അരി ചാക്ക് ഞാൻ താങ്ങിപ്പിടിച്ച് വണ്ടിയിൽ കൊണ്ടിട്ടു. ജിമ്മിൽ നൂറ് കിലോക്ക് മുകളിൽ ഡെഡ് ലിഫ്റ്റ് ചെയ്യുന്നുണ്ടെങ്കിലും അരി ചാക്ക് ഒരു ടാസ്കായിരുന്നു. അൻപത് കിലോയുടെ ചാക്ക് കയറിയപ്പോൾ സസ്പെൻഷൻ ലോഡായി. വണ്ടി ഓടിക്കാൻ ആയാസം കുറഞ്ഞു.

 

“ഇനിയെന്താ കണ്ണാ “?

 

“സുലൈമാനിയും കല്ലുമ്മക്കായേം ഉണ്ടെങ്കില് ബീച്ചിൽ പോയിരുന്ന് കഴിക്കായിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *