മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“ഇയ്യെന്തിനേ കണ്ണാ അത് പൊറത്തൂരിവെച്ചത്? ഇതില് വെച്ചാ പോരേന്നോ”?

 

“ഓ… അത് സാരല്ല…മാനുക്ക സിക്സ് പാക്ക് ഒക്കെയായി സൂപ്പറായല്ലോ”

 

“ആ പള്ള ഓള് കണ്ടാലോന്ന് പേടിച്ചിട്ടാ കണ്ണാ”

 

“പിന്നേ ഓള് കാണാത്തതാണല്ലോ അത്. ഇഞ്ഞിപ്പോ പള്ളണ്ടേ തന്നെ അന്നെ കളഞ്ഞിട്ടൊന്നും പോവൂല മാന്വോ. അട്ട ഒട്ടും പോലെയാ ഓള് ഒട്ടീത്”

 

മാനുക്കക്ക് ഒന്നും പറയാൻ അവസരമുണ്ടായില്ല. കയറി വന്ന പാടെ ഉമ്മയും ജുമൈലത്തും കൂടി ഒന്നിച്ച് ആക്രമിച്ചതോടെ മാനുക്ക ദൈന്യ ഭാവത്തിൽ എന്നെ നോക്കി. സിക്സ് പാക്കിൻ്റെ കാര്യം എഴുന്നള്ളിക്കണ്ടായിരുന്നു എന്നെനിക്ക് തോന്നി. ഒപ്പമുണ്ടായിരുന്ന ഷഹാനക്കും അത് ക്ഷീണമായി.

 

മാനുക്ക എൻ്റെ അടുത്ത് ജുമൈലത്തിൻ്റെ ഇപ്പുറത്ത് വന്നിരുന്നു. ഷഹാന മടിച്ച് മടിച്ച് ജുമൈലത്തിൻ്റെ അടുത്ത് ചെന്നിരുന്നു.

 

“ഓൾക്ക് ഉമ്മാനെ കണ്ടിട്ടാ”

 

“ഇവിടെ വന്നാ എന്നും കാണണ്ടതല്ലേ” ?

 

“അതെന്നെ. ഉമ്മ ഒരു പാവല്ലേ? പേടിക്കാനൊന്നൂല്ല”

 

ഷഹാന എന്നെ നോക്കി കണ്ണുരുട്ടി. മാനുക്ക എൻ്റെ കയ്യിലെ വാച്ച് കണ്ടു. ജുമൈലത്ത് അവരുടെ നടുവിൽ നിന്ന് എഴുന്നേറ്റ് എൻ്റെ വലത് വശത്ത് വന്നിരുന്നു. ജംഷി നീങ്ങിയിരുന്നു.

 

“ഓൻ്റെ ഒപ്പം ഇരുന്നാ മതി. ഉമ്മാനെ കണ്ടിട്ട് ഇൻ്റടുത്ത് പറ്റി കൂടണ്ട”

 

ഷഹാന മാനുക്കയുടെ ചെവിയിലേന്തോ പറഞ്ഞു.

 

“എന്താടാ” ?

 

“ഒന്നൂല്ല ഉമ്മാ. താത്താനെ കൊറേ നാത്തൂന്മാരും ഭീകരി ഒരു കുഞ്ഞുമ്മേം ഉള്ളോടത്തിക്ക് കെട്ടി കൊണ്ടോട്ടേന്ന് ”

 

ഷഹാന ജംഷീറിൻ്റെ ഉമ്മയെ കുഞ്ഞുമ്മ എന്നാണ് വിളിക്കുന്നത്. ജുമൈലത് കാല് വാരിയതിലുള്ള ദേഷ്യവും സങ്കടവും അവൾക്കുണ്ടായിരുന്നു.

 

“ഓള് കെട്ടണില്ലാന്നല്ലേ പറയണത്… ഞാൻ കുടിക്കാനെന്തേലുണ്ടാക്കട്ടെ”

 

ഉമ്മ എഴുന്നേറ്റു. ഷഹാനയും എഴുന്നേറ്റു.

 

“ഇയ്യ് ഓൻ്റടുത്ത് ഇരുന്നതല്ലേ? ഞാൻ കൊണ്ടന്നോണ്ട്”

 

ഉമ്മ അടുക്കളയിലേക്ക് പോയി. ഷഹാന എൻ്റെ തുടയിൽ അടിച്ച് മാനുക്കയുടെ അടുത്ത് തന്നെ ഇരുന്നു.

 

“അതെന്തിനാ? ഉമ്മ പോയതോടെ പഴയ ആളായല്ലോ”

 

“താത്ത അനക്ക് തന്നൂലേ അത്? നന്നായി. ഇയ്യ് ആ വാച്ചിന് പറ്റിയ ആളാ. അത് കുപ്പൻ്റെ ഓർമ്മക്കാന്നും പറഞ്ഞ് അലമാരേല് വെക്കുന്നേലും നല്ലതാ”

 

ജുമൈലത്ത് എൻ്റെ കൈ വീണ്ടും എടുത്ത് പിടിച്ചു. ഷഹാന എൻ്റെ കയ്യിലുള്ള വാച്ച് വിശദമായി നോക്കി. മാനുക്കയുടെ കയ്യിലുള്ള വാച്ചും നോക്കി.

 

“അത് നോക്കീട്ട് കാര്യല്ല. ഓൻ്റെ കയ്യിലുള്ളത് ഐറ്റം വേറെയാ”

 

മാനുക്ക കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നു.

 

“കണ്ണാ…ഇയ്യല്ലേ അത് മാറ്റണന്ന് പറഞ്ഞേന്നത്. പുതിയ ഒന്ന് വന്ന്ണ്ട്. വി ഫോർ മൾട്ടിസ്ട്രാഡ. അധികം ഓടാത്തതാ. സാധനം നല്ലതായോണ്ട് ഞാൻ മാറ്റി വെച്ചതാ”

 

“ജാപ്പനീസ് ഒന്നൂല്ലേ? ഒന്നൂണ്ടായിട്ടല്ല. അതില് ലോങ്ങ് പോവാനൊരു ധൈര്യല്ല. ഞാനും ജംഷീം വാൽപ്പാറേല് ആനേൻ്റെ മുന്നില് പെട്ടത് ഓർക്കുമ്പോ…. ഗിയർ പെഡല് പൊട്ടിയ വണ്ടി ഫസ്റ്റിലും സെക്കൻ്റിലും ഇട്ട് എത്ര ദൂരാ കൊണ്ട് വന്നത്. അത് ഹോണ്ട ആയോണ്ടല്ലേ? ഇപ്പോ ഉള്ള സ്ക്രാംബ്ലർ നല്ലതല്ലാന്നല്ല. അതിൻ്റെ ബ്രേക്ക്… ആഫ്റ്റർ മാർക്കറ്റ് പാഡാണേലും ടോപ് നോച്ചാ”

 

“ജാപ്പനീസ് ഒക്കെ കൊറേ ഓടിയതാ ഇങ്ങട്ടെത്തണത്. പഴക്കല്ലെങ്കിലും അതിൻ്റെ പരിപ്പെളക്കീട്ടാ നമ്മളെ കയ്യില് കിട്ടണത്. പൊറത്ത്ള്ളോർക്ക് കൊടുക്കുന്ന പോലെ അല്ലല്ലോ ഇയ്യ്. ആ ഡുക്കാട്ടി നല്ലതാ. ഹൈദരാബാദ്ന്ന് കിട്ടിയതാ. ഇപ്പോഴും ഫ്രഷാ. ആറായിരം കിലോമീറ്ററേ ഉള്ളൂ. ഓണറ് അമേരിക്കേ പോയി. അങ്ങനെ എബിൻ്റെ കയ്യില് പെട്ടതാ”

 

“എനിക്ക് പില്യൺ കംഫോർട്ടുള്ള വണ്ടിയാ വേണ്ടത്. അതിനാ സ്ക്രാംബ്ലറ് മാറ്റാന്ന് പറഞ്ഞത്. രേണുവിനേം കൊണ്ട് ലോങ്ങ് പോവാനാ”

 

“പറയണ്ടേ കണ്ണാ. ക്രൂയിസറല്ലേ അതിന് നല്ലത്? ക്രൂയിസറായിട്ട് ഇപ്പോ ആറി തന്നേള്ളൂ. മീറ്റിയോർ നല്ലതാ. തണ്ടർബേഡും. അതല്ലാതെ വൾക്കനൂണ്ട്. അല്ലേ ഇക്കാക്കാ? പിന്നെ പറ്റിയ ഒന്ന്ണ്ട്. ഗോൾഡ് വിങ്”

Leave a Reply

Your email address will not be published. Required fields are marked *