മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“ഓര് പറയണതൊക്കെ ശരിയാ. അന്നെ കാണാൻ ഒരു പ്രത്യേക ഭംഗീണ്ട്. ഇയ്യ് ചിരിക്കുന്നതും ഒക്കെ. ഒരു ഹിന്ദി കട്ടാ. പണ്ടത്തെ ഏതോ ഒരു ഹിന്ദി നടൻ്റെ പോലെണ്ട്. മുണ്ടുടുത്ത് കാണുമ്പോ വല്യ ഒരു കുടുംബത്തിലെ ആരോ ആണ്ന്ന് തോന്നും. നല്ല സ്ക്രീൻ പ്രസൻസുണ്ട്. അന്നെ ഞാൻ ഇത് വരെ മുണ്ടുടുത്ത് കണ്ടിട്ടില്ല കണ്ണാ. മൻസൂറിൻ്റെ നിക്കാഹിന് ഇയ്യ് കസവ് മുണ്ടും ചോന്ന ഷർട്ടും ഇട്ടാ മതി. അങ്ങനെ കാണാനിക്കൊരാഗ്രഹം”

 

“അതാ ഇഷ്ടന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. ഒരു റെഡ് സിൽക് ഷർട്ട് വാങ്ങണം”

 

“മുണ്ട് വേണ്ടേ? ബ്രാൻ്റഡ് അണ്ടർവെയേർസും വാങ്ങിക്കോണ്ട്”

 

“അതാര് കാണാനാ”?

 

“എല്ലാം പുതിയതാവുമ്പോ അതായിട്ട് പഴേത് വേണ്ട. ആണുങ്ങക്ക് അണ്ടർവെയറ് വാങ്ങാൻ ഭയങ്കര മടിയാന്നിക്കറിയാം. അതോണ്ട് പറഞ്ഞതാ. ഇയ്യ് പാട്ട് പാട്വോ കണ്ണാ”?

 

“ഇല്ല. അതില് വീണ വായിക്കുന്ന വീഡിയോ കണ്ടൂല്ലേ. അത് ഞാനും നീഹയും കൂടെ വരിക്കാശ്ശേരി മനേന്ന് എടുത്തതാ. ക്ലാസ്സില് ഒപ്പം പഠിക്കുന്ന ഒരു കുട്ടിയുണ്ട്. ഷൊർണൂരാ വീട്. നയന ജയപ്രകാശ്. ഒരു പ്രൊജക്റ്റിൻ്റെ ആവശ്യത്തിന് അവിടെ പോയപ്പോ എടുത്തതാ”

 

“ഇതിലേ പോലെ ഒക്കെ അന്നെ കാണാനാ ഇക്കാഗ്രഹം. ഗോൾഡൻ കസവ് മുണ്ടും ജുബ്ബയും. ഇയ്യൊരു പാട്ട് പാട്വോ കണ്ണാ”?

 

“അത് കുർത്തയാ. ജുബ്ബയല്ല. ഇത്താത്ത എപ്പഴും എന്നെ പാൻ്റും ഷർട്ടും ഇട്ട് കണ്ടിട്ടാ. കാണാത്തത് കാണുമ്പോ ഒരു വ്യത്യാസം തോന്നും. അതാ. പാടാനെനിക്കറിയില്ല. ജംഷി ആണെങ്കിൽ ഗിറ്റാറേങ്കിലും വായിച്ചേനെ. ഇപ്പോ വയലിൻ പഠിക്കണന്ന് പറയുന്നുണ്ട്. ഉപ്പ ഗസല് പാടില്ലേ”?

 

“അതിപ്പോ ഇയ്യ് യേശുദാസിനേപ്പോലെ പാടണ്ട. ഇക്കിയ്യ് പാടണത് വെറുതെ കേക്കാനാ”

 

“എന്നാല്…. സംസ്കൃതത്തിൽ ഒരു കീർത്തനമാവാം. അതാവുമ്പോ പാടാനറിഞ്ഞില്ലേലും പ്രശ്നമൊന്നുമില്ല. അഞ്ചാം ക്ലാസ് തൊട്ട് ഞാൻ സംസ്കൃതാ പഠിച്ചത്. സംസ്കൃതോത്സവത്തിന് സമസ്യാപൂരണത്തിനും അക്ഷര ശ്ലോകത്തിനും പദ്യം ചൊല്ലലിനും ഒക്കെ പോയി പരിചയണ്ട്”

 

ഞാൻ പാടാൻ തുടങ്ങി.

 

“…..കേശപാശധൃത പിഞ്ചികാ വിതതി സഞ്ചലന്മകര കുണ്ഡലം ഹാരജാലവനമാലികാ ലളിതമംഗരാഗ ഘന സൗരഭം…

 

………ബ്രഹ്മശംകരമുഖാനപീഃ പശുപാംഗനാസു ബഹുമാനയൻ

ഭക്തലോകഗമനീയരൂപ കമനീയഃ കൃഷ്ണ പരിപാഹി മാം”

 

ജുമൈലത്ത് കണ്ണുകൾ ചിമ്മി ഞാൻ ചൊല്ലുന്നതിൽ ലയിച്ച് കീർത്തനം ശ്രവിക്കുകയായിരുന്നു.

 

“കേക്കാൻ നല്ല രസണ്ട് കണ്ണാ. ഇയ്യ് ചൊല്ലുമ്പോ പ്രത്യേകിച്ചും. കേട്ടിരിക്കാൻ തോന്നും. ഒരു ഭംഗിയൊക്കെണ്ടതിന്”

 

“നാരായണീയത്തിലെ രാസക്രീഡയാ. പദ്യം ചൊല്ലലിന് ഫസ്റ്റ് കിട്ടിയത് അത് ചൊല്ലീട്ടാ. വേറൊന്നു കൂടിയുണ്ട്. അവനിതലം പുനരവതീർണസ്യാത് സംസ്കൃത ഗംഗാ ധാരാ ധീര ഭഗീരഥ വംശോസ്മാകം വയം തു കൃത നിർധാരാന്ന് പറഞ്ഞിട്ടൊന്ന്. ആറാം ക്ലാസിലായപ്പോ പാടിയതാ അത്. അതൊക്കെ ഓർത്തപ്പോ എന്തോ പോലെ. നൊസ്റ്റാൾജിയേടെ അസുഖാ”

 

“അനക്കങ്ങനെ ആവും. ബട്ട്… ഐ ഡോൻ്റ് നോ മച്ച് എബൗട്ട് ദാറ്റ്. പെട്ടെന്ന് ഇന്നത്തെ ദിവസത്തീക്ക് വരല്ലല്ലോ. ആ കഴിഞ്ഞു പോയ ദിവസൊക്കെ ജീവിച്ചതെന്നല്ലേ? ഇപ്പോ ഒരു നാലഞ്ച് കൊല്ലം മുന്നെള്ള അതേ സമയാണെങ്കില്ന്നാവും. വൃത്തികെട്ട കാലം. കഴിഞ്ഞത് നന്നായി. ഇപ്പഴാക്ക് സമാധാനം തോന്നണത്. പിന്നേം പിന്നേം അതെന്നെ വരണന്ന് ഇക്കൊരാഗ്രഹോല്ല. പഴേത് ഓർക്കണന്നൂല്ല”

 

“പെർഹാപ്പ്സ് ഓർ പെർഹാപ്പ്സ് നോട്”

 

ജുമൈലത്ത് പോപ്യുലർ എടുത്ത് നോക്കാൻ തുടങ്ങി. പഴയ കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്കും താത്പര്യമില്ലായിരുന്നു.

 

“ഇതിലൊക്കെണ്ട് അത് പോലത്തെ കമൻ്റ്സ്. ഈറ്റങ്ങക്കൊന്നും വേറൊന്നും പറയാല്ലേ”?

 

“അതില് കൂടുതലും ചെറിയ പെൺകുട്ടികളാ. അതൊക്കെയാ വലിയ കാര്യം എന്ന് വിചാരിക്കുന്നവരാ. പ്രേമം എന്തൊക്കെ ആയാലും പൈങ്കിളി തന്നെയാണ്. എന്നാലും…ഇവരൊക്കേ മറ്റേ സന്തോഷ് സുബ്രഹ്മണ്യത്തിലെ ജെനീലിയാ ഡിസൂസ കളിക്കുന്നതാ. ക്യൂട്ടാവാൻ പൊട്ടത്തി ആയി നടക്കുന്നവര്. എനിക്കാണെങ്കിൽ അത് കണ്ടാൽ ചൊറിഞ്ഞ് വരും”

Leave a Reply

Your email address will not be published. Required fields are marked *