മണ്ണാങ്കട്ടയും കരിയിലയും – 1 14

 

 

ഉച്ചയൂണ് കഴിഞ്ഞ് ഞാൻ ഉമ്മയുടെ അടുത്ത് ഇരുന്ന് പഴയ ആൽബം മറിച്ചു നോക്കുകയായിരുന്നു.

മാനുക്കയും ജുമൈലത്തും കുട്ടികളായിരുന്നപ്പോഴുള്ള ഫോട്ടോസ് ചെറുതായി പൂപ്പല് പിടിച്ച് തുടങ്ങിയിട്ടുണ്ട്. ജംഷീറിൻ്റെ ഫോട്ടോസ് അധികം ഇല്ല. അപ്പോഴത്തേക്ക് ടെക്നോളജി മാറിയിരുന്നു. പിന്നീടങ്ങോട്ട് ഉപ്പയുടേയും ഉമ്മയുടേയും നിക്കാഹിനും തക്കാരത്തിനും ഒക്കെയായി എടുത്ത ഫോട്ടോകൾ മാത്രമാണ്. ഉപ്പ ഒരു കൊച്ച് സുന്ദരൻ തന്നെ. ഞാൻ നോക്കുമ്പോൾ ഉമ്മ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.

 

“എന്തേ? ഉമ്മ ഉമ്മേടെ പഴയ ആളെ ഓർത്തോ”?

 

“നിക്കാഹ് കഴിഞ്ഞേപ്പിന്നെ ഓരെ ഉപ്പ തന്നേള്ളൂ ഇൻ്റെ ഖൽബില്. ന്നാലും…”

 

“എന്നാലും പെർമിഷനൊന്നും ചോദിക്കാതെ ചില സമയത്ത് അതിൻ്റെ ഉള്ളിലേക്ക് കയറി വരൂന്ന്. അല്ലേ”?

 

ഉമ്മ എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു.

 

“ഇയ്യാരാ കണ്ണാ? അനക്കൊക്കെ അറിയാം”

 

ആ സ്വരം പതിവിലും ആർദ്രമായിരുന്നു. ഉമ്മയുടെ ആ ചോദ്യം എനിക്ക് മനസ്സിലായില്ല.

 

“ഉമ്മച്ചി ചോദിച്ചേന് മറുപടി പറയെടാ”

 

മാനുക്കയും ഷഹാനയും പടികൾ കയറി വന്നു.

 

“ഉമ്മി ചോദിച്ച കപ്പാസിറ്റിയിലാണെങ്കിൽ… നിങ്ങൾക്കൊക്കെ അറിയുന്ന ഒരാൾ. അല്ലെങ്കിൽ ആൻ ഇൻസിഗ്നിഫിക്കൻ്റ് സ്പെക്ക് ഇൻ ദിസ് വാസ്റ്റ് യൂനിവേർസ്”

 

“അത്രക്കൊന്നും പോണ്ട കണ്ണാ. ഇയ്യ് യൂനിവേർസിക്ക്ണ്ടാക്കണ്ട. ഞാൻ പറഞ്ഞില്ലേ ഓൻ ഉമ്മച്ചീൻ്റെ അടുത്ത്ണ്ടാവൂന്ന് ”

 

“എന്താ”?

 

“ഷഹാന. ചോറ് തിന്ന് കഴിഞ്ഞ് അന്നെ കാണാഞ്ഞപ്പോ ഓള് ഇയ്യെവടെ പോയതാന്ന് ചോദിക്കേന്നു”

 

“മറ്റോരൊക്കെ ഇല്ലേ അവിടെ”?

 

“താത്ത നബീസുമ്മാൻ്റെ ഒപ്പം എന്തോണ്ടാക്കാൻ കൂടീക്ക്ണ്. നാല് മണി ചായക്ക് താത്താൻ്റെ എന്തേലുണ്ടാവും. അതും ഇയ്യ് വന്നോണ്ട്. ജംഷി കെടക്കാൻ പോയി”

 

ഷഹാനയും മാനുക്കയും ഞങ്ങളിരുന്ന മരപ്പടിയുടെ മറുവശത്ത് വന്നിരുന്നു.

 

” ഷാനാത്താനേം കൊണ്ട് അവിടെ എങ്ങാനും ഇരുന്നാ പോരേന്നിലേ”?

 

“എന്തിനാ? താത്താക്ക് ഞങ്ങളെ കുത്താനോ”?

 

“അതൊരു പാവല്ലേടാ ? ഇങ്ങളെ രണ്ടാളേം വെറുതേ ഇട്ട് ചാടിക്കണതാ”

 

“കുപ്പൻ്റെ കാര്യല്ലേ. വെറുതേ എന്തിനാ? അതെല്ലാര്ക്കും അറിയണതല്ലേ”

 

ഞങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ജംഷി അങ്ങോട്ട് വന്നു.

 

“ബോഡി അനങ്ങിയപ്പോ വെയിലാറണത് വരെ കെടക്കാന്ന് കരുതീതാ. ഒറങ്ങി ശീലല്ലാത്തോണ്ട് എന്തോ പോലെ. അപ്പോ ഇങ്ങട്ട് പോന്നു”

 

“അത് നന്നായി. അല്ലേലും ഉച്ചക്കൊറങ്ങുന്നത് നല്ലതല്ല”

 

ജുമൈലത്തും അങ്ങോട്ടെത്തി.

 

“ഇങ്ങളൊക്കെ ഇവിടെ ഇരിക്കാല്ലേ? വെറുതെ അല്ല താഴത്താരേം കാണാഞ്ഞേ”

 

“എന്തോ പലഹാരണ്ടാക്കാന്ന് പറഞ്ഞു മാനുക്ക. ഉണ്ടാക്കി കഴിഞ്ഞോ”?

 

“കഴിഞ്ഞു. ബാക്കി നബീസുമ്മ ആക്കിക്കോളും. അത് സർപ്രൈസാ. ഇയ്യ് കഴിക്കുമ്പോ കണ്ടാ മതി കണ്ണാ”

 

“അതും ഓൻക്ക്ളള സർപ്രൈസ്. നിക്കാഹ് കഴിഞ്ഞാ ഓളും ഓനന്നെ ആവും സർപ്രൈസ് കൊടുക്കണത്. ഞങ്ങള് രണ്ടാളും കൂടെണ്ട്”

 

“ഇങ്ങള് രണ്ടും എപ്പഴും ഇവടളളതല്ലേ? അതാ സർപ്രൈസില്ലാത്തെ. ഓനെപ്പഴേലും അല്ലേ വരണത്. അപ്പളാ സർപ്രൈസ് കൊടക്കണത്”

 

ജുമൈലത്ത് ബാൽക്കണിയുടെ അരികിലുള്ള ആട്ട് കട്ടിലിൽ കയറി ഇരുന്നു. ജംഷീർ കാല് നീട്ടി ആട്ട് കട്ടിലിൽ മുന്നോട്ട് തള്ളി അതിൻ്റെ അരികിൽ കയറി ഇരുന്ന് ജുമൈലത്തിനെ നോക്കി. ജുമൈലത്ത് കണ്ണ് കൊണ്ട് അനുവാദം കൊടുത്തപ്പോൾ ആ മടിയിൽ തല വെച്ച് നീണ്ട് നിവർന്ന് കിടന്നു.

 

“പ്രാക്ടീസ് ചെയ്ത് കൊഴങ്ങീട്ടാവും. ന്നാലും എത്ര പെട്ടെന്നാല്ലേ നിക്കാഹായത്. വെറും അഞ്ചാറ് മാസം കൊണ്ടൊരുത്തി നിക്കാഹിന് സമ്മതിച്ചു”

 

“കണ്ണൻ പറഞ്ഞോണ്ടാ. ഇക്കത്ര ഒറപ്പൊന്നൂല്ലേന്നു”

 

“ഇയ്യെന്താ കണ്ണാ ഓളോട് പറഞ്ഞെ”?

 

“മാനുക്കാനെ കെട്ടിയാല് പ്രത്യേകിച്ച് പ്രശ്നൊന്നും ഇല്ലാന്ന്”

Leave a Reply

Your email address will not be published. Required fields are marked *