മണ്ണാങ്കട്ടയും കരിയിലയും – 1 14

 

ജംഷീറിൻ്റെ കൂടെയാണ് ഞാൻ ഷംസാദിനെ ആദ്യമായി കാണുന്നത്. രണ്ട് പേരും ഒരേ ബ്രാഞ്ചിൽ. ഷംസാദാണെങ്കിൽ മലപ്പുറത്ത് കാരനും. വളരെ പെട്ടെന്ന് അവനുമായുള്ള ആ ഒരു സൗഹൃദം രൂപപ്പെട്ടു. ഏകദേശം ഞങ്ങളുടെ അതേ സ്വഭാവ രീതികളായത് കൊണ്ട് കൂട്ടാവാൻ വലിയ പ്രയാസമുണ്ടായില്ല. ഷംസാദിൻ്റെ നേരെ മൂത്ത ജ്യേഷ്ഠത്തിയാണ് ഷഹാന. ഒരാള് കൂടിയുണ്ട്. ഷിബില. ഷിബില ദുബായിയിൽ സെറ്റിൽഡാണ്. ഞങ്ങൾ ഫസ്റ്റ് യെർ ആയിരുന്നപ്പോൾ ഷഹാന എൻ ഐ ടി യിൽ തന്നെ എം ടെക് ലാസ്റ്റ് യെർ ആയിരുന്നു.

 

പുതുവർഷം കൂട്ടുകാരോടൊപ്പം ആഘോഷിക്കാൻ കോട്ടക്കുന്നിലേക്ക് പോയ മാനുക്കയുടെ ജീപ്പ് കൂട്ടിലങ്ങാടിയിൽ വെച്ച് ഒരു കെ എസ് ആർ ടി സി ബസ്സിൻ്റെ അടിയിലായി. പുതുവർഷം പിറക്കുമ്പോൾ മാനുക്ക ബോധമില്ലാതെ ഓപ്പറേഷൻ തീയറ്ററിലായിരുന്നു. ഓഫ് റോഡ് ഇവൻ്റിന് ഉപയോഗിക്കുന്ന സ്റ്റീൽ റോൾ കേജുള്ള വണ്ടിയായത് കൊണ്ട് കൂടുതലൊന്നും പറ്റിയില്ല.

 

അന്ന് മാനുക്ക ആക്സിഡൻ്റ് കഴിഞ്ഞ് വിശ്രമിക്കുന്ന സമയമായിരുന്നു. വീട്ടിലിരുന്ന് മടുക്കുമ്പോൾ ജംഷിയുടെ കൂടെ ഇടക്ക് എൻ ഐ റ്റി യിൽ വരുമായിരുന്നു. ഒരിക്കൽ യാദൃച്ഛികമായി മാനുക്ക ഷഹാനയെ കാണാൻ ഇടയായി. അതിന് ശേഷം ഓരോ കാരണങ്ങളുണ്ടാക്കി ഷഹാനയെ കാണാൻ വേണ്ടി മാത്രം എൻ ഐ റ്റി യിൽ വരാൻ തുടങ്ങി. ഒരാൾ എൻ്റെ കൂട്ടുകാരൻ്റെ ജ്യേഷ്ഠൻ. അത് വഴിക്ക് എനിക്കറിയാവുന്ന പരിചയമുള്ള ഒരാൾ. മറ്റൊരാൾ എൻ്റെ കൂട്ടുകാരൻ്റെ ജ്യേഷ്ഠത്തി. ആ വഴിക്ക് ഷഹാനയുമായും എനിക്ക് പരിചയമുണ്ടായിരുന്നു. അവരുടെ പ്രണയത്തിന് ഇടയിൽ നിന്ന് കളമൊരുക്കിയത് ഞാനായിരുന്നു.

 

ഷഹാന മാനുക്കയെപ്പറ്റിയുള്ള വ്യാകുലതകളും ആകുലതകളും പങ്കുവെച്ചത് എന്നോടായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ് മാനുക്ക സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു എന്നത് ഷഹാനക്ക് പ്രശ്നമായിരുന്നില്ല. ആ ബിസിനസായിരുന്നു പ്രശ്നം. മലപ്പുറത്ത് കൂട്ടുകാരുമായി ചേർന്ന് വാഹനം മോഡിഫൈ ചെയ്യുന്ന ഒരു ബോഡി ഷോപ്പ് നടത്തുകയായിരുന്നു അന്ന് മാനുക്ക. അതിൽ ഒരു കൂട്ടുകാരൻ ഇംതിയാസ് ഗൾഫിൽ വെച്ച് ഒരു ആക്സിഡൻ്റിൽ മരിച്ചു.

 

റിയൽ എസ്റ്റേറ്റ്, വണ്ടി കച്ചവടം തുടങ്ങി പല ബിസിനസ്സും മാനുക്കക്കുണ്ട്. ഉത്തരേന്ത്യയിൽ നിന്നോ – പ്രധാനമായും ഡൽഹിയും മുബൈയും ആണ് – മറ്റ് സ്ഥലങ്ങളിൽ നിന്നോ വണ്ടി സെക്കൻ്റിന് വാങ്ങി വിൽക്കുന്ന പരിപാടിയാണ്. കൂടാതെ ഗൾഫിൽ നിന്ന് ഇംപോർട്ട് ചെയ്യുന്ന പരിപാടി ഒക്കെയുണ്ട്. ഹൈ എൻഡ് അല്ലെങ്കിൽ ലക്ഷ്വറി കാറുകൾ, ബൈക്കുകൾ ഒക്കെയാണ് ഡീല് ചെയ്യുന്നത്.

 

കേരളത്തിലങ്ങോളമിങ്ങോളമുള്ള ഓൻട്രപ്രന്യൂർസാണ് മാനുക്കയുടെ പ്രധാന ക്ലയൻ്റ്സ്. അവരാണ് പൊതുവെ ലക്ഷ്വറി കാറുകൾ വാങ്ങുന്നത്. അതല്ലെങ്കിൽ കാറുകൾ ഇടക്കിടക്ക് മാറ്റുന്നവർ. പിന്നെ യു ട്യൂബേർസ്. അവർ അവരുടെ കാറ് ബോഡി കിറ്റ് കയറ്റി ഡീറ്റെയില് ചെയ്യാനൊക്കെ കൊണ്ട് വരും. മോഹത്തിൻ്റെ പുറത്ത് വാങ്ങാൻ വരുന്ന അല്ലാത്ത ആളുകളും ഉണ്ട്. പിന്നെ സിനിമാക്കാരുമുണ്ട് എന്ന് കേൾക്കുന്നു. അത് ഞാൻ വിശ്വസിച്ചിട്ടില്ല. ഏതോ ഒരു നടി ഒരു ബിം എം ഡബ്ല്യൂ അവരുടെ അടുത്ത് നിന്ന് വാങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്.

 

ഞാൻ മാനുക്കയെപ്പറ്റി വിശദമായി ഷഹാനയെ ധരിപ്പിച്ചതിന് ശേഷം എൻ്റെ ഒറ്റ ഒരാളുടെ ഉറപ്പിൻ്റെ പുറത്താണ് ഷഹാന മാനുക്കയുടെ പ്രപ്പോസൽ അംഗീകരിച്ചത്. അങ്ങനെയുള്ള ബന്ധമാണ് എനിക്ക് ഷഹാനയുമായി ഉള്ളത്. വീട്ടുകാർക്ക് എതിർപ്പൊന്നുമില്ലായിരുന്നു. ഷഹാനയുടെ ഉപ്പ ഗൾഫിലും മലപ്പുറം ജില്ലയുടെ മലയോര പട്ടണങ്ങളിലും റീട്ടെയിൽ ഷോപ്പുകളും ഹൈപ്പർ മാർക്കറ്റുകളും ആയി ഇരുപത്തിരണ്ട് സ്ഥാപനങ്ങളുള്ള ഒരു ബിസിനസ്കാരനാണ്. തറവാട്ട് മഹിമക്ക് കുറവൊന്നും ഇല്ല. കുടുംബങ്ങൾ തമ്മിൽ മറ്റ് ചേർച്ചകുറവുകൾ ഒന്നുമുണ്ടായിരുന്നില്ല. എം ടെക് കഴിഞ്ഞതോടെ നിക്കാഹും ഉറപ്പിച്ചു. രണ്ട് കുടുംബക്കാരുടെയും ഇടയിൽ ഏതായാലും എനിക്ക് നല്ല പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *