“ഞാൻ പോയി ആ ഇഞ്ചി കറി ഇത്തിരീം കൂടെ തിന്നാലോ?
കുസൃതി ചിരിയോടെയായിരുന്നു ജുമൈലത്തിൻ്റെ ചോദ്യം.
“അതിനാണെങ്കില് ഇഞ്ചി കറി വെറുതെ തിന്ന് കേറ്റണ്ട. അല്ലാതേം ആവാലോ”
“കണ്ണാ….ഇപ്പോ അങ്ങനെ ഒക്കെ ആയേല് സങ്കടം ഒന്നൂല്ലാട്ടോ… അതോണ്ടാ അന്നെ കിട്ടീത്. ഇംതിയാസിൻ്റെ പെണ്ണാവാനല്ല പടച്ചോൻ്റെ വിധി. ഓനില്ലാതെ ജീവിക്കാനാൻ്റെ വിധി”
“നോ. അതല്ല വിധി. യുവർ ഡെസ്റ്റിനി ഈസ് റ്റു ബി വിത്ത് മി”
ഞാൻ ജുമൈലത്തിനെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു. താഴെയുള്ള എൻ്റെ മുറിയിൽ നിന്ന് ടാബ്‌ലെറ്റുമായി തിരികെ ബാൽക്കണിയിലെത്തി. ജുമൈലത്തിനെ ചാരുകസേരയിൽ ഇരുത്തി വരക്കാൻ തുടങ്ങി.
“ഇയ്യ് നല്ലോം ചിത്രം വരക്കൂലേ കണ്ണാ”?
“ഒഫ് കോഴ്സ് ഐ ഡു. എന്തേ ചോദിച്ചത്? ഞാൻ വരച്ച വേറെ ചിത്രങ്ങള് കാണണോ”?
“ഒന്നൂല്ല. വെറുതെ ചോദിച്ചതാ”
ജുമൈലത്ത് എഴുന്നേറ്റു. ഞങ്ങൾ താഴെ അടുക്കളയോട് ചേർന്നുള്ള വലിയ ഹാളിൻ്റെ മുന്നിലെത്തി. ഞാൻ വാതിൽ തുറന്നു. മുറിക്കകം അലങ്കോലമായി കിടക്കുന്നു. പെയിൻ്റിങ്സും കർട്ടനുകളും പട്ടിക കഷ്ണങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു. ജുമൈലത്ത് ശ്രദ്ധയോടെ നടന്ന് ഓരോന്നും എടുത്ത് നോക്കി കമ്പ്യൂട്ടറിന് മുന്നിൽ ചെന്നിരുന്നു. ഞാൻ ഡിജിറ്റൽ പെയിൻ്റിങ്സിൻ്റെ ഫോൾഡർ ഓപ്പണാക്കി. ജുമൈലത്ത് അതിലെ പെയിൻ്റിങ്സ് എല്ലാം നോക്കി. ഒരു ചിത്രത്തിൽ ജുമൈലത്തിൻ്റെ കണ്ണുടക്കി. ജുമൈലത്ത് നിസ്കരിക്കുന്ന പെയിൻ്റിങ്ങായിരുന്നു അത്. തൊട്ടടുത്ത് ഞാനിരിക്കുന്നു. എൻ്റെ ചുരുട്ടി പിടിച്ച കയ്യിൽ ഉള്ള ഗുളികകൾ എന്തിനുള്ളതാണ് എന്ന് ജുമൈലത്തിനറിയാം.
“ഇയ്യിത് വരച്ചൂലേ”?
“എൻ്റെ ഓർമ്മയിലുള്ളതെല്ലാം ഞാൻ വരക്കലുണ്ട്. സത്യം പറഞ്ഞാല് ആ ഫോൾഡറിൽ ഞാനിന്ന് വരെ കണ്ടിട്ടുള്ള എല്ലാ കാഴ്ചകളും ഉണ്ട്. ഭാവിയിൽ കാണാൻ പോകുന്നതും ഉണ്ട്”
മറ്റൊരു ചിത്രം ജുമൈലത്ത് ഏറെ നേരം നോക്കിയിരുന്നു.
“ഇതും നടക്കോ”?
“അറിയില്ല. നടക്കുമായിരിക്കും”
“ഓരോ വട്ടോം അന്നെ കാണുമ്പോണ്ടല്ലോ കണ്ണാ….”
ആ കവിളിലൂടെ കണ്ണുനീർ കുടുകുടെ ഒഴുകാൻ തുടങ്ങി. പെട്ടെന്ന് ഉണ്ടായ വികാര വിക്ഷോഭത്തിൽ ജുമൈലത്തിൻ്റെ വാക്കുകൾ മുറിഞ്ഞുപോയി.
“…ഐ വാൻ്റെഡ് റ്റു ഫീൽ യുവർ കിസ്സ്… ഓൺ മൈ ലിപ്സ്… എപ്പോന്നറിയോ… വെൻ യു കൺസോൾഡെഡ് മി. അപ്പഴാ ഇക്ക് മനസ്സിലായേ… ഹൗ മച്ച് ഐ നീഡ് യു…. ജീവനോടെ ഇല്ലേലും ഇംതിയാസ്ണ്ട് ഇൻ്റെ മനസ്സില് ….ന്നാലും …. ഇറ്റ് ഹർട്ട്സ്. അൻ്റെ ഫ്യൂച്ചറില് എന്തായാലും കണ്ണാ…. ഐ കാൻ്റ് പുട്ട് എനിവൺ എൽസ് എബോവ് യു”
ഞാൻ ജുമൈലത്തിൻ്റെ കണ്ണു തുടച്ചു.
“അതിൻ്റെ ആവശ്യണ്ടാവില്ല. കുറച്ച് പെയിൻ്റിങ്സ് കൂടിയുണ്ട്. അതും കൂടി നോക്കി നോക്ക്”
ജുമൈലത്ത് ഞാൻ വരച്ച ചിത്രങ്ങൾ എല്ലാം നോക്കി മനസ്സിൽ നുരഞ്ഞ് പതയുന്ന ആഹ്ളാദത്തോടെ കറങ്ങുന്ന കസേരയിൽ എൻ്റെ നേരെ തിരിഞ്ഞു. സജലങ്ങളായ മിഴികളിൽ ഇപ്പോൾ അടക്കാനാവാത്ത ആഹ്ളാദമാണ്.
“ഇക്കിതില് പ്രശ്നൊന്നൂല്ല കണ്ണാ. ഓരെ രണ്ടാളേം ഇക്കറിയാലോ. ഇയ്യ്ണ്ടായാ മതി”
മുറിയുടെ ഒരു മൂലയിൽ തുണിയിട്ട് മൂടിയ എൻ്റെ അതേ ഉയരമുള്ള ഒരു പെയിൻ്റിങ് കണ്ട് ജുമൈലത്ത് അതിനടുത്ത് ചെന്ന് തുണി മാറ്റി നോക്കി.
“ആരാ കണ്ണാ ഇത്”?
“മേരി ജീവൻ ജോസഫ് ”
എൻ്റെ മറുപടിയിൽ തൃപ്തയാവാതെ ജുമൈലത്ത് ചോദ്യഭാവത്തിൽ പുരികമുയർത്തി.
“ഒരു ജീവൻ ജോസഫുണ്ട്. ബിസിനസാ. മെയിനായിട്ട് കൺസ്ട്രക്ഷൻ. ഇവിടെ ഈ ബീച്ച് റോഡിലേ കടലിലേക്ക് വ്യൂവായിട്ട് ഒരു പതിനാല് നില അപ്പാർട്ട്മെൻ്റും ഓഷ്യൻ വ്യൂ വില്ലാസും ഉണ്ട്. അതവരതാ. ബത്തേരിക്കാരനാ. അയാൾക്ക് രണ്ട് പെൺമക്കളാ. ട്വിൻസ്. ഡൽഹി എയിംസില് ന്യൂറോയിൽ പി ജി ചെയ്യുന്ന ഒരാളും മദ്രാസ് ഐ ഐ ടി യിൽ പഠിക്കുന്ന ഒരാളും. എനിക്ക് ഓൾ ഇന്ത്യാ സെവൻത് റാങ്കുണ്ടായിരുന്നത് പത്രത്തിലൊക്കെ ഉണ്ടേന്നു. അപ്പോ നാട്ടിലെ ആൾക്കാർക്കൊക്കെ എന്നെ അറിയാം. അവിടെ അടുത്ത് ഒരു നിക്കാഹിൻ്റെ വൈകുന്നേരത്തെ ഫങ്ഷന് ആ ചേച്ചിയൊക്കെ വന്നേന്നു. ആ ചേച്ചി ഐ ഐ ടി ക്കാരിയാണല്ലോ. അങ്ങനെ പരിചയമായി. അയാൾടെ ഭാര്യ ബ്ലഡ് ക്യാൻസറ് വന്ന് മരിച്ചു. അയാള് പറഞ്ഞിട്ട് മരിച്ചു പോയ ഭാര്യയുടെ ഫുൾസൈസ് പെയിൻ്റിങ്ങ് ചെയ്തതാ ഇത്. ഫിനിഷ്ഡ് വർക്കാ”
