“ഞാൻ വരച്ചതാ. കോളേജിലെ ലാബ്ന്ന് ത്രി ഡി പ്രിൻ്റെടുത്തു. അത് പോലെ ഒരു മോതിരം ഉണ്ടാക്കി. ആൻഡ് ദോസ് ഇൻട്രിക്കേറ്റ് പാറ്റേൺസ്… റ്റു കാർവ് ദാറ്റ് ഇറ്റ് നീഡ്സ് റ്റു ബി തിക്ക്. ഉള്ളി തോല് പോലെ ഇരുന്നാൽ ശരിയാവില്ല. ഐ മേഡ് ദാറ്റ് ഫോർ മൈ ബിലവഡ്. അങ്ങനെ ഒരാള് എന്നേലും ഉണ്ടാവുമ്പോ കൊടുക്കാന്ന് കരുതി. നൗ യു ആർ മൈ ബിലവഡ്”
“ഞാനാല്ലേ ഇപ്പോ അൻ്റെ ബിലവഡ്? ന്നാ ഇയ്യിന്നെ മിന്നൂന്ന് വിളിച്ചാ മതി. അല്ലേലും ഇക്കൻ്റെ ഇത്താത്തയാവണ്ട”
“വേറെ ആരാ അങ്ങനെ വിളിക്കുന്നത്”?
“ഉമ്മച്ചി”
പഴയ ആൻ്റിക് ക്ലോക്കിൽ രണ്ട് മണിയായതിൻ്റെ സൂചനയായി മണിയടിയൊച്ച മുഴങ്ങി. ഒപ്പം പിച്ചളയുടെ കനമേറിയ പെൻഡുലം രണ്ട് പ്രാവശ്യം ആടി.
“ചോറുണ്ണണ്ടേ? രണ്ട് മണിയായി”
ജുമൈലത്ത് എഴുന്നേറ്റു. നൃത്തം ചെയ്യുന്നവർ കൈ രണ്ടും അരയിൽ പിടിക്കുന്നത് പോലെ ഞാനെൻ്റെ ഇടത് കൈ അരയിൽ വെച്ചു. ജുമൈലത്ത് സ്വന്തം കരം എൻ്റെ കൈക്കുള്ളിലൂടെ കോർത്ത് എടുത്ത് ഞാൻ പിടിച്ചതു പോലെ ഇടുപ്പിൽ പിടിച്ചു. ഞങ്ങളങ്ങനെ തന്നെ കൈ കോർത്ത് പിടിച്ച് പടികളിറങ്ങി അടുക്കളയിലെത്തി. ജുമൈലത്ത് അടപ്പുകൾ എല്ലാം തുറന്ന് നോക്കി.
“വറുത്തരച്ച സാമ്പാറ്, വെള്ളരിക്കാ മോര് കറി, ഉള്ളി തീയല്, കയ്പക്കാ തോരൻ. ഇതെന്താ”?
“ഇഞ്ചി കറി”
“എന്തിനാ ഇതിനും മാത്രം കൂട്ടാന് കണ്ണാ? ഇയ്യൊറ്റക്കല്ലേള്ളൂ”
“എനിക്കങ്ങനെ വേണം. ചില ആൾക്കാര് ഒറ്റക്കാണെങ്കിൽ ഒന്നും ഉണ്ടാക്കാതെ എന്തെങ്കിലും ചിക്കി തിന്ന് രാത്രിയാക്കും. അതല്ലേ ഉദ്ദേശിച്ചത്? ഞാനും രേണൂം മാത്രേ ഉള്ളൂവെങ്കിലും ഞങ്ങള് ഇതൊക്കെ ഉണ്ടാക്കലുണ്ട്. അല്ലാതെ ചടഞ്ഞ് കൂടി ഇരിക്കൊന്നും ഇല്ല. ഒരുപാട് ആൾക്കാരുണ്ടെങ്കിലും ആരും ഇല്ലെങ്കിലും എൻജോയ്മെൻ്റിന് കുറവൊന്നൂല്ല. ഇതെല്ലാം ആർക്ക് വേണ്ടി എന്ന് ചോദിച്ചാൽ എനിക്ക് വേണ്ടി എന്ന് പറയാൻ പറ്റണം”
ഞാൻ പാത്രം എടുത്ത് ഡൈനിങ് ടേബിളിലേക്ക് നടന്നു. ജുമൈലത്ത് എൻ്റെ കയ്യിൽ നിന്നും തവി പിടിച്ചു വാങ്ങി.
“ഞാനില്ലേ ഇപ്പോ? ഞാൻ വെളമ്പി തരാം. ഇയ്യിരിക്ക്”
ജുമൈലത്ത് ചോറ് വിളമ്പി. കറികളും. ഞങ്ങൾ ഇരുന്ന് കഴിക്കാൻ തുടങ്ങി.
“അതേ… ആ ഇഞ്ചി കറിക്ക് നല്ല എരിവാ. കറി പോലെ കോരി ഒഴിക്കാനുള്ളതല്ല. അച്ചാറ് പോലെ കഴിക്കാനുള്ളതാ”
ജുമൈലത്ത് എരിവ് കാരണം എരിപൊരി സഞ്ചാരമെടുത്ത് എഴുന്നേറ്റു.
“നേരത്തേ പറഞ്ഞൂടേന്നോ?കൂട്ടാനാന്ന് കരുതീട്ടല്ലേ”?
ഞാൻ തണുത്ത വെള്ളം ഫ്രിഡ്ജിൽ നിന്നെടുത്ത് കുടിക്കാൻ കൊടുത്തു. കുടിച്ച് കഴിഞ്ഞപ്പോൾ ഞാൻ വെളിച്ചെണ്ണയിൽ വിരൽ മുക്കി ജുമൈലത്തിൻ്റെ ചുണ്ടുകളിൽ തേച്ചു പിടിപ്പിച്ചു. ചുണ്ടിൽ തൊടുമ്പോൾ എന്തോ പോലെ. ജുമൈലത്ത് കണ്ണടച്ച് നിൽക്കുകയാണ്.
“നീറ്റല് കുറച്ച് കഴിയുമ്പോ മാറും”
ഇഞ്ചി കറിയായ ചോറ് മാറ്റി വെച്ച് ഞാൻ വേറെ ഒരു പ്ലെയിറ്റിൽ ചോറെടുത്ത് കൊടുത്തു. കഴിച്ച് കഴിഞ്ഞ് ഞങ്ങൾ മുകളിലെ ബാൽക്കണിയിൽ പോയിരുന്നു.
“കണ്ണാ നല്ല നീറ്റല്ണ്ട്”
ഞാൻ ഫ്രിഡ്ജിൽ നിന്ന് ഒരു പാത്രത്തിൽ ഐസുമെടുത്ത് ജുമൈലത്തിൻ്റെ അരികിൽ ചെന്നു.
“എന്താ പാത്രത്തില്”?
“നീറ്റല് മാറില്ലാന്ന് എനിക്ക് നേരത്തേ അറിയായിരുന്നു. അപ്പോ ഞാൻ ഒരു പാത്രത്തില് വെള്ളമെടുത്ത് ഐസാക്കാൻ ഫ്രീസറില് വെച്ചു”
ഞാൻ ചാരുകസേരയിലേക്ക് ഇരുന്നു. ജുമൈലത്ത് അടുത്തുള്ള ചൂരൽ കസേരയിലാണ് ഇരിക്കുന്നത്. ബാൽക്കണിയിൽ ആകെ ആ രണ്ട് കസേരയാണുള്ളത്. ഞാൻ ഐസ് ചെറു കഷണങ്ങളായി പൊട്ടിച്ച് ജുമൈലത്തിൻ്റെ ചുണ്ടിൽ വെക്കാനാഞ്ഞു. കൈയ്യെത്തിക്കാൻ ബുദ്ധിമുട്ടിയത് കണ്ട് ജുമൈലത്ത് എഴുന്നേറ്റ് എൻ്റെ മടിയിലേക്കിരുന്നു. ഐസ് വെച്ച് ഇരുന്നിട്ടും ആ ഒരു പുകച്ചിലിന് കുറവൊന്നും ഉണ്ടായില്ല. ഞാൻ ജുമൈലത്തിൻ്റെ മുഖം ചെരിച്ച് പിടിച്ച് ആ തുടുത്ത ചുണ്ടുകൾ എൻ്റെ ചുണ്ടുകൾക്കിടയിൽ കോർത്ത് പിടിച്ചു. ഒരുപാട് സമയം ഞങ്ങളങ്ങനെ തന്നെ ഇരുന്നു. അവസാനം ചുണ്ടുകൾ വേർപെടുത്തിയപ്പോൾ ജുമൈലത്തിന് നിരാശ. ജുമൈലത്ത് പിന്നിലേക്ക്, എൻ്റെ ദേഹത്തേക്ക് ചാരി കിടന്നു. തരളിതയായ കോമളാംഗിയുടെ പ്രജ്ഞയിൽ കുളിരായി പടർന്നു കയറുന്ന അഗ്നി എൻ്റെ തനുവിലാകെ തീപടർത്തുന്നത് ഞാനറിഞ്ഞു. ആ മേനിയുടെ മാർദ്ദവത്വവും ഊഷ്മളതയും എൻ്റെ പഞ്ചേന്ദ്രിയങ്ങളുടെ ക്ഷമത പരീക്ഷിച്ചു.
