മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“അതാ കണ്ണാ ഇക്കിഷ്ടം. വളച്ച് കെട്ടി ഫോറസ്റ്റില് നെരങ്ങുന്നേലും നല്ലത് പറയാള്ളത് പറേണതാ. ഇല്ലേല് ആനേനേം ഏറ്റി നടക്കേണ്ടി വരും. പിന്നെ അനക്കാണേല് രണ്ടും കഴിയും. സ്മൂത്താവാനും റഫാവാനും”

 

“മറ്റേതുണ്ട്. സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം… അങ്ങനത്തെ ഒന്ന്. ഞാൻ ബ്രൂട്ടൽ ട്രൂത്ത് മാത്രം പറയുന്ന ഒരാളാന്ന് ആരേലും പറഞ്ഞാൽ യു ആർ ജസ്റ്റ് ആൻ ആസ്ഹോൾ എന്ന് ഞാൻ പറയും. സൊ അങ്ങനെ ഒക്കെ വരുമ്പോ യൂസ് യുവർ ഓൺ ഡിസ്ക്രീഷൻ ഇൻ ദ മാറ്റർ എന്നൂടി ചേർക്കണം”

 

“അതും അനക്കറിയാലോ”

 

“മൊഹബ്ബത്തിനേപ്പറ്റി നേരത്തെ എന്തോ പറഞ്ഞില്ലേ. ഞാനും അനിയൻ്റെ കൂട്ടുകാരനാ”

 

“കണ്ണാ…ഞാനങ്ങനെ പെട്ടെന്ന് പ്രേമത്തില് വീഴണ ഒരു ടൈപ്പല്ല. ഒരാളെ ഇഷ്ടപ്പെടാനിക്ക് കൊറേ സമയം വേണം. അന്നെ ആദ്യായിട്ട് കാണുമ്പോ ഇക്ക് ഇംതിയാസുണ്ടേന്നു. ന്നിട്ടും… അപ്പോ തന്നെ ഇക്കന്നോട് ഒരു അഫെക്ഷനുണ്ടേന്നു. പ്രേമല്ല. വേറെ എന്തോ ഒന്ന്. എന്താപ്പോ അതിന് പറയാ”?

 

“വാത്സല്യാണോ”?

 

“അതെന്നെയല്ലേ അഫെക്ഷൻ”?

 

“അങ്ങനെയല്ല. അതായത് അനിയൻ്റെ കൂട്ടുകാരൻ എന്ന് പറയുമ്പോ ജംഷിയോട് തോന്നുന്നത് തന്നെയല്ലേ എന്നോടും തോന്നേണ്ടത്”

 

“അല്ല”

 

ജുമൈലത്തിൻ്റെ സ്വരത്തിൻ്റെ ദൃഢത എനിക്ക് പരിചിതമായിരുന്നു. ഇഷ്ടപ്പെടാത്തത് എന്തെങ്കിലും കേൾക്കുമ്പോൾ അല്ലെങ്കിൽ പറയുന്ന കാര്യത്തെപ്പറ്റി അത്രക്ക് ഉറപ്പുള്ളപ്പോൾ മാത്രം ഞാൻ കേട്ടിട്ടുള്ള സ്വരമായിരുന്നു അത്.

 

“വേറെള്ളോരെ പോലെ ഇയ്യിന്നോട് എന്തേലും എന്നേലും ചോദിച്ച്ണ്ടോ കണ്ണാ? ഞാൻ അന്നോട് പറയാണേല് അറിഞ്ഞാ മതീന്നല്ലേ പറഞ്ഞേ? ഇയ്യിന്ന് വരെന്നെ ഒന്നിനും നിർബന്ധിച്ചീല്ല. എന്തേലും വേണന്നും പറഞ്ഞീല്ല. ഞാൻ പറയണതൊക്കെ കേട്ടിരുന്നിലേ? ന്നാലും ഇയ്യൊന്നും പറയൂല. ഇന്നെ വെഷമിപ്പിക്കൂലാ…. ശല്യപ്പെടുത്തൂലാ…. അൻ്റെ ആ ഒരു സ്മൈലിങ് ഫേസല്ലാതെ വേറൊന്നും ഇത് വരെ ഞാൻ കണ്ടീല്ലാ… ഡിപ്രഷനായി രാത്രി ഒറക്കല്ലാതെ ഇരിക്കുമ്പോ ഇയ്യിൻ്റെ ആരോ ആണൂന്ന് തോന്നും. അപ്പഴും ഇക്ക് ഇയ്യ് ആരാന്നറീലാ….”

 

“ഞാനാരാന്ന് ഒരു ദിവസം പറഞ്ഞ് തരണ്ട്…. രണ്ട് പേര് അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചിട്ട് അവസാനം അതിലൊരാള് ഇല്ലാതാവുമ്പോ…. ആ സ്നേഹം കിട്ടില്ലാന്നറിയുമ്പോ ഉള്ള ആ ഒരു വേദന… അതെന്താന്നെനിക്കറിയാം. പുറത്തൂന്ന് കാണുന്നവർക്കേ അതൊക്കെ ഓവറാണ് വെറും കാട്ടി കൂട്ടലാണ് എന്നൊക്കെ തോന്നും. അവർക്ക് ഇഷ്ടപ്പെട്ട ആരേലും ചാവുമ്പോ മനസ്സിലായിക്കോളും. ഞാനങ്ങനെയല്ല. വലിയ സിംപതി ഒന്നും ഇല്ലേലും എനിക്കതിന് മാത്രം എംപതെറ്റിക് കപ്പാസിറ്റിയുണ്ട്. കർക്കിടകത്തിലെ ചന്ദ്രൻ്റെ പവറാ. ഒരാളെ മനസ്സ് മനസ്സിലാക്കാൻ കഴിയും. അപ്പോ… ദേറീസ് നോ റീസൺ റ്റു ഡു എനി ഓഫ് ദോസ് തിങ്സ്. റ്റു ബി ഇംപേഷ്യൻ്റ് വിത്ത് യു… ഇറിറ്റേറ്റഡ് ബൈ യുവർ … ബൈ യുവർ… അത്… റ്റു ഇൻവാലിഡേറ്റ് യു.. റ്റു റിഡിക്യൂൾ യു… റ്റു ബ്ലെയിം യു… ദേഷ്യം തോന്നണ്ട കാര്യം കൂടെയില്ല. ഐ കാൻ സിംപ്ലി ഫീൽ യു. ആ മനസ്സിലെന്താന്നെനിക്കറിയാം. അതോണ്ടാ”

 

“ഇയ്യിൻ്റെ റൂഹിൻ്റെ പാതിയായോണ്ടാവും”

 

“ആ മലക്കിനോട് പോവാൻ പറ. എനിക്കേ പകുതി പോരാ. ആ പറഞ്ഞ റൂഹ് തന്നെയാണ് വേണ്ടത്. ഐ ലൗവ് റ്റു അസോസിയേറ്റ് വിത്ത് ദ സോൾ. പ്രിയപ്പെട്ട ആത്മാവല്ലേ ജന്മ ജന്മാന്തരങ്ങളിൽ കൂടെയുള്ളത്? ആ സോൾ ഒക്യുപ്പൈ ചെയ്യുന്ന ബോഡി… അത് ഞാൻ നോക്കുന്നേയില്ല. ആ ആത്മാവിനെയാണെനിക്ക് വേണ്ടത്. ആ മനസ്സാണ് എനിക്ക് വേണ്ടത്. അതിൻ്റെ ഒരു കൊറോളറി എന്താന്ന് വെച്ചാല് എനിക്കത്രയേറെ പ്രിയപ്പെട്ട ആത്മാവ് ഒക്യുപ്പൈ ചെയ്യുന്ന ദേഹമായതോണ്ട് ആ ശരീരത്തെയും ഞാനിഷ്ടപ്പെടും”

 

“അതോണ്ടാല്ലേ ഇയ്യ് എടക്കെടക്ക് ബാംഗ്ലൂരില് വന്നേന്നത്? ഇന്നെഷ്ടായോണ്ട്? അവടെ വരുമ്പോ വരണതാ… ഇവിടെ വരുമ്പോ വരണതാ… എന്താ ഇയ്യ് പറയാ അതിന്”?

Leave a Reply

Your email address will not be published. Required fields are marked *