മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“അതല്ല രേണൂ… ഞാൻ ഈ വർഷം സെക്കൻ്റ് ഇയറാകും. ദിവസങ്ങള് പെട്ടെന്നാ പോവുന്നത്. ഇതിപ്പോ കഴിയും. പിന്നെ ഏതേലും ഒരു ഐ ഐ എമ്മീന്ന് എം ബി എ യും എടുത്ത് എങ്ങോട്ടേലും പോയാ രേണു ഒറ്റക്കാവില്ലേ. അതാ പറഞ്ഞത്. വെറുതെ സമയം കളയുന്നതിലും നല്ലതല്ലേ കല്യാണോം കഴിച്ച് സ്വസ്ഥമായി ജീവിക്കുന്നത് ? പ്രൊഫസറായിട്ട് പെണ്ണാലോചിച്ച് വര്വൊന്നും ഇല്ല. ഞാൻ വല്യച്ചനോട് പറഞ്ഞാലോ? വല്യച്ചൻ സംസാരിച്ചോളും. പെണ്ണാലോചനയുമായി അവര് തന്നെ വരണ്ടേ? അല്ലെങ്കിൽ ഞാനും നീഹയും ആ പ്രൊഫസറോട് പോയി ചോദിക്കാം. നീഹക്ക് അതിനൊക്കെ ഒരു പ്രത്യേക കഴിവാ”

 

“എന്നെ കെട്ടിച്ച് വിട്ടേ അടങ്ങൂന്നാണോ?അത്രക്ക് ആഗ്രഹാണേല് നീ പ്രൊഫസറെയല്ല ഹേമലതയെയാ കാണേണ്ടത്”

 

“അതാരാ? അമ്മയാണോ”?

 

“അല്ല. കണ്ണ് ഡോക്ടറാ… പുതിയ പാലത്താ.. ”

 

“എനിക്ക് കണ്ണിന് കുഴപ്പം ഒന്നും ഇല്ലല്ലോ”

 

“കണ്ണ് കാണിക്കാനല്ല. ആനന്ദ് രവീന്ദ്രൻ്റെ ഭാര്യയാ അത്. ഭർത്താവിന് വേറൊരുത്തീടെ ആലോചനേം ആയിട്ട് ചെല്ലുന്നത് ഭാര്യ അറിയണ്ടേ” ?

 

“ശ്ശേ വല്ലാത്ത കഷ്ടായി… ഞാൻ വിചാരിച്ചു…”

 

“എന്തിനാ ഈ ആവശ്യല്ലാത്തതൊക്കെ ആലോചിച്ച് കൂട്ടാൻ പോയേ? അതോണ്ടല്ലേ”

 

“എന്നാലും”

 

“നീ പൊയ്ക്കോ കണ്ണാ. അതിനെന്താ? അല്ലെങ്കിലും നീ എന്നെങ്കിലും ആരെയെങ്കിലും കല്യാണം കഴിക്കും. ഇപ്പോഴത്തെ ഒരു ഫാഷൻ കെട്ടി കഴിഞ്ഞാ എബ്രോഡിലേക്ക് കെട്ടുകെട്ടുന്നതാണല്ലോ. എന്നാണാവോ അവിടുന്ന് എല്ലാത്തിനേം ഇങ്ങോട്ട് തിരിച്ച് പാക്കു ചെയ്യുന്നത്. ഞാനെന്തായാലും തറവാടൊക്കെ വിട്ട് ഒരിടത്തും പോവില്ല. ആറളത്ത് എല്ലാരും ഉണ്ട്. ഇവിടെ ആണേല് അയന ഇല്ലേ? ദിവസവും ഫോണ് വിളിച്ച് ഓരോന്ന് പറയാൻ എലിസബത്തില്ലേ? പിന്നെ ബത്തേരിയിലാണേല് ജ്യോതിചേച്ചീം ഉണ്ട്. ഞാൻ എൻ്റെ തെർമോഡൈനാമിക്സിലെ ആ കംപ്ലീറ്റ് ചെയ്യാത്ത തീസീസ് കംപ്ലീറ്റ് ചെയ്യും. ഫിലോസഫിയിൽ ഒരു പി ജി എടുക്കും. പറ്റിയാല് ഭാരതീയ തത്വശാസ്ത്രത്തിലെങ്ങാനും ഒരു പി എച്ച് ഡി യും ചെയ്യും. കല്യാണം കഴിച്ചാലേ ജീവിക്കാൻ പറ്റൂ എന്നൊന്നും ഇല്ലല്ലോ”

 

രേണുവിനെപ്പോലെ ഭൂതകാല സ്മൃതികളുടെ കെട്ടുപാടുകളിൽ ചുറ്റിവരിഞ്ഞ് ഓർമ്മകളുടെ തടവറയിൽ കാലം കഴിച്ചുകൂട്ടുന്നതിനോട് എനിക്ക് വലിയ താത്പര്യമില്ലായിരുന്നു.

 

“ഡിസയർ റ്റു ലിവ്… അങ്ങനെ എന്തേലും വേണ്ടേ? … ജീവിച്ചിരിക്കാൻ ആഗ്രഹമില്ല. എന്നാ പോയി ചാകാന്ന് വിചാരിച്ചാ അതിന് കാരണങ്ങളുമില്ല. സൂയിസൈഡ് ചെയ്യാൻ പോലും റീസൺ വേണം. അതൊരു വൃത്തികെട്ട അവസ്ഥയാ രേണൂ. രേണു ഇങ്ങനെ മരിച്ചു പോയവരുടെ ഓർമ്മകളില് ജീവിച്ചിട്ടാ. മുന്നോട്ട് വേണം ചിന്തിക്കാൻ… ലീനിയർ പ്രോഗ്രഷൻ ഓഫ് ടൈം…. കാലം മുന്നോട്ടല്ലേ പോവുന്നത്. അച്ഛച്ഛൻ മരിച്ചാലും നമ്മള് ജീവനോടെ ഇല്ലേ? മരിക്കുന്നത് വരെ നമ്മക്ക് ജീവിക്കണ്ടേ? അങ്ങനെയല്ല… എല്ലാവരും മരിക്കുന്നത് വരെ ജീവനോടെ ഉണ്ടാകും. അതെനിക്കറിയാം. അതല്ല ഞാനുദ്ദേശിച്ചത്. മരിക്കുന്നത് വരെ ജീവിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. അവിടെയാണ് പോയിൻ്റ് വേണ്ടത്. അല്ലാതെ മരിച്ചവരെ കുറിച്ചോർത്ത് ചാകുന്നത് വരെ ചത്ത് ജീവിച്ചിട്ട് കാര്യം ഒന്നും ഇല്ല”

 

“നീ അങ്ങനെ ആണോ കണ്ണാ? നിനക്ക് അത്രക്ക് ഇഷ്ടമുള്ള ഒരാള് മരിച്ചാൽ നീ എന്ത് ചെയ്യും”?

 

“ഞാൻ മരിക്കും”

 

“വൈ”?

 

“പോയി ആത്മഹത്യ ചെയ്യൊന്നും ഇല്ല. പക്ഷേ ആ ഒരു ഡെത്ത്… അത് മനസ്സില് ഉണ്ടാകും. ഇവെഞ്ച്വൽ ഫിസിക്കൽ ഡിറ്റീരിയോറേഷൻ. മനസ്സ് വീണാൽ പിന്നെ ശരീരവും വീഴില്ലേ? അപ്പോ ഞാൻ മരിക്കും. ഉടനെ അല്ല. പക്ഷേ പതുക്കെ. ഐ വിൽ ബി സ്ലോവ് ലി ഡൈയിങ്”

 

രേണു എന്നെ നോക്കി പുഞ്ചിരി തൂകി.

 

“കണ്ണാ…നേരത്തേ പറഞ്ഞില്ലേ നിൻ്റെ ഡ്രീം ബ്രൈഡ് എന്നേപ്പോലത്തെ ഒരു സുന്ദരിപ്പെണ്ണാന്ന്? വാട്ട് എബൗട്ട് യുവർ ഡ്രീം വൈഫ് ? പിന്നേ…എനിക്ക് ബെത് ലഹേം ഡെന്നീസിനെ വേണ്ട. നിന്നെപ്പോലത്തെ ഒരു ഭർത്താവാ എൻ്റെ സങ്കൽപ്പത്തില്. യു ആർ ഹോണസ്റ്റ് ആൻഡ് സ്ട്രെയിറ്റ് റ്റു ദ പോയിൻ്റ്. ഐ ഹാവ് ആൾവേയ്സ് ലൗവ്ഡ് ദാറ്റ്. ബിസൈഡ്സ് ഒരാൾക്കുണ്ടാവേണ്ട ഏറ്റവും ബെസ്റ്റ് ക്വാളിറ്റി എന്താന്ന് അറിയോ? ഓപ്പൺ മൈൻഡഡ്നെസ്. വിച്ച് യു ഹാവ്. കണ്ണാ… സാധാരണ രീതിയിലേ ആൾക്കാര് കഷ്ടപ്പെട്ട് അക്വയർ ചെയ്തേടുക്കേണ്ട കുറേ ക്വാളിറ്റീസ് നിനക്ക് ജന്മനാൽ തന്നെ ഉണ്ട്. അതാ. നീ നിന്നേപ്പോലത്തെ ഒരാളെ കണ്ടു പിടിക്ക്. അപ്പോ ഞാൻ കല്യാണം കഴിക്കാം”

Leave a Reply

Your email address will not be published. Required fields are marked *