മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“ഇതല്ലാതെ ഫുൾ ഫാമിലിയുടെ ഒരു ഐറ്റം കൂടിയുണ്ട്. മരത്തിൻ്റെ പലകയിൽ ഒരു പോർട്രയിറ്റ് പോലെ കാർവ് ചെയ്തെടുത്ത് പെയിൻ്റ് ചെയ്യുന്നത്. ഒരു ത്രീ ഡി എഫക്റ്റുണ്ടാവും. അതായത് സാധാരണ ക്യാൻവാസിന് പകരം മരപ്പലകയാണ് ക്യാൻവാസ്. എന്നിട്ടതില് തള്ളി നിൽക്കുന്നത് പോലെ തോന്നും. പ്ലാവിൻ്റെ കാതലിലാണ് വർക്കൊക്കെ. മരം ഇങ്ങോട്ട് കൊണ്ട് വരാൻ മടി. തറവാട്ടിലാ അത്. ഇവിടെ നടക്കാവില് അവര് പുതിയ വീട് ഉണ്ടാക്കിയിട്ടുണ്ട്. പുതിയ വീട്ടില് ഹൗസ് വാമിങ്ങിന് മുന്നേ വെക്കാനാ. അഞ്ചെട്ട് ലക്ഷം തടയണ്ടതാണ്. പിന്നെ മാനുക്കാൻ്റേം ഷാനാത്തേൻ്റേം ഒരു ഓയിൽ പെയിൻ്റിങ് ചെയ്ത് കൊണ്ടിരിക്കാണ്. അവരെ മാരീജിന് ഗിഫ്റ്റ് കൊടുക്കാനാ. കഴിഞ്ഞ കൊല്ലം ഞാൻ കണ്ണൂര് ഒരമ്പലത്തില് പുതിയ മണ്ഡപണ്ടാക്കിയപ്പോ വല്യച്ഛൻ പറഞ്ഞിട്ട് ചുവരിൽ മ്യൂറല് വരക്കാൻ പോയിട്ട് ഒരു മാസം അവിടെ വരയായിരുന്നു. വിൻ്റർ സെമസ്റ്റർ തുടങ്ങുന്നേന് മുന്നെ. അതൊക്കെയാണ് വരക്കുന്നതിനെ പറ്റി പറയാനുള്ളത്”

 

“അൻ്റെ പെയിൻ്റിങ്ങൊക്കെ എന്ത് രസാ കാണാന്. എക്സിബിഷന് പൊയ്കൂടേ”?

 

“ആഗ്രഹണ്ട്. ഡൽഹീല് ആർട്ട് ഗ്യാലറിയിൽ ഒരു എക്സിബിഷൻ നടത്തണം എന്നുണ്ട്”

 

“ഇക്കിതൊക്കെ വല്യ ഇഷ്ടാ കണ്ണാ. ഞാനും വരണ്ട് അൻ്റെ ഒപ്പം”

 

“അതിനെന്താ? വെറുതേ അങ്ങനെ ഓടിച്ചെല്ലാൻ പറ്റില്ലല്ലോ. കുറച്ച് കൂടി വരച്ച് പരിചയാവട്ടെ. എന്നിട്ട് പോവാം. പോവുമ്പോ പറയണ്ട്”

 

ജുമൈലത്ത് പുഞ്ചിരിച്ചു.

 

“കണ്ണാ…ഇയ്യ് കൊറേ വരച്ചോ? ഇല്ലെങ്കി നേരത്തേ ഞാനൻ്റെ മടീല് ഇരുന്നില്ലേ? അത് വരച്ചാ മതി”

 

“എന്നാ ബാൽക്കണിയിലേക്ക് പോവാം. നേരത്തേ ഇരുന്നത് പോലെ ഒന്നുകൂടി ഇരുന്ന് നോക്കണം”

 

ജുമൈലത്ത് എന്നെ നോക്കി തേൻ മഴ പൊഴിയുന്നത് പോലെ വശ്യമായി മന്ദഹസിച്ച് മുന്നിൽ നടന്നു.

 

“എന്താ ചിരിച്ചെ”?

 

“ഇയ്യിന്നെ മടീലിരുത്താനല്ലേ? അനക്ക് ഓർമ്മേന്ന് വരക്കാൻ പറ്റൂലേ”?

 

“പറ്റും. പിന്നെ എന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടോ”?

 

“ഇല്ല. അനക്കല്ല. ഇക്കാണാഗ്രഹം”

 

ഞാൻ ട്രൈപ്പോഡിൽ ക്യാമറ വെച്ച് ചാരുകസേരയിൽ ജുമൈലത്തിനേയും മടിയിലിരുത്തി ഒരു ഫോട്ടോയെടുത്തു. അത് കഴിഞ്ഞ് ടാബ് ലറ്റിൽ ഒരു ബ്ലാങ്ക് ക്യാൻവാസ് ഓപ്പൺ ചെയ്തു. അത് ബാൽക്കണിയോട് ചേർന്നുള്ള ഗെയിമിങ് പി സി യുടെ വലിയ സ്ക്രീനിലേക്ക് ക്ലോൺ ചെയ്ത് സ്ക്രീൻ ജുമൈലത്തിന് കാണാവുന്ന രീതിയിൽ നിരക്കി നീക്കിവെച്ച് ഓർമ്മയിൽ നിന്നും പകർത്തി വരച്ച് തുടങ്ങി. സ്റ്റാൻഡിങ് ഡെസ്കിൽ വെച്ച് ചിത്രം വരക്കുന്ന എന്നെ ഇമ ചിമ്മാതെ നോക്കിയിരിക്കുകയാണ് ജുമൈലത്ത്. ഇടക്ക് വലിയ മോണിറ്ററിൽ നോക്കുന്നുമുണ്ട്.

 

“കണ്ണാ…ആരേലും അറിഞ്ഞാലോ”?

 

“ഇനി ആരറിയാനാ”?

 

“വാപ്പ. ഇതെങ്ങാനും വാപ്പ അറിഞ്ഞാലെന്താ കര്താ”?

 

“ഒരു രണ്ട് മൂന്ന് മാസം മുന്നെ ഞാൻ ജംഷീറിനെ കാണാൻ വീട്ടില് പോയിരുന്നു. വെറുതെ പോയതാ. ചെന്നപ്പോ അവനും ഉമ്മയും കൂടെ പുലാമന്തോളില് ഉമ്മൂമ്മക്ക് വയ്യാന്നും പറഞ്ഞ് അങ്ങോട്ട് പോവാൻ തുടങ്ങായിരുന്നു. പിന്നെപ്പോ അവിടെ നിന്നിട്ട് കാര്യമൊന്നൂല്ലല്ലോ. ഞാൻ തിരിച്ച് പോരാനിറങ്ങിയപ്പോ ഉപ്പ വന്നു. അന്ന് ആഫ്റ്റർ നൂൺ മുഴുവനും ഉപ്പയോട് സംസാരിച്ചിരുന്നു. ഉപ്പ ഇംഗ്ലീഷ് പ്രൊഫസറല്ലേ? ഞാനെഴുതിയ നോവല് ഉപ്പയെ കാണിച്ചു. ഭാഷക്ക് ഇൻ്റെൻസിറ്റി കൂടുതലാന്ന് പറഞ്ഞു. ഫോണിലുണ്ടായിരുന്നു അത്. ഉപ്പക്ക് ഷേക്സ്പിയറെ ഇഷ്ടല്ല. ഗ്രീക്ക് നാടകങ്ങൾ ഇഷ്ടാണ്. കവി പി കുഞ്ഞിരാമൻ നായരെ ആരാധകനാണ്. കാൽപ്പനികനാണ് എന്നൊക്കെ മനസ്സിലായി. വേറെയും പലതും പറഞ്ഞു. പിന്നെ എൻ്റെ കാര്യങ്ങളും കുറേയേറെ ചോദിച്ചറിഞ്ഞു. അക്കൂട്ടത്തില് ഉപ്പയുടെ മോളുമായിട്ടെന്താ ബന്ധന്നും ചോദിച്ചു. പ്രേമോ അല്ലെങ്കിൽ എന്തേലും ആണോന്ന് വിചാരിച്ചിട്ടാകും. ഞാനുള്ള കാര്യം പറഞ്ഞു. എൻ്റെ അച്ഛനും അമ്മയും മരിച്ചതും നമ്മള് ഫോൺ വിളിക്കുന്നതും ഒക്കെ”

Leave a Reply

Your email address will not be published. Required fields are marked *