മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“അപ്പോ അനക്കിന്നോട് ഒരടുപ്പോല്ലാന്ന്”

 

“അപ്പോഴത്തേക്ക് മുഖത്ത് കാർമേഘം നിറഞ്ഞല്ലോ. അതെന്തിനാ? അന്നില്ലായിരുന്നു. ഇപ്പോ ഉണ്ട്. ഇനി കഴിയില്ല”

 

“എടാ… അതിന് അങ്ങനെ നോക്കാന് ജാതകം ഒക്കെ വേണ്ടേ”?

 

“വേണ്ട. നീ ഉദ്ദേശിക്കുന്നത് ജ്യോത്സ്യൻ്റെ അടുത്ത് പോകുന്നതാ. ഞങ്ങള് ജ്യോത്സ്യന്മാരല്ല. ജ്യോത്സ്യം അറിയാം. പക്ഷേ നമ്പൂതിരിമാരാ. അമ്പലത്തിലെ ഒക്കെ പൂജാരി ഇല്ലേ. അത്. വേറേം പലരൂണ്ട്. എന്നാലും മനസ്സിലാക്കാൻ എളുപ്പത്തിന് അതാ നല്ലത്”

 

“പിന്നെങ്ങനേ നേരത്തേ പറഞ്ഞതൊക്കെ അറിയണത്”?

 

“അതോ…അച്ഛച്ഛൻ വലിയ പുളളിയേന്നു. യൂഷ്വലായിട്ടുള്ള വേദങ്ങളും വേറെ കൊറേ പരിപാടികളും സാധാരണ എല്ലാ നമ്പൂതിരിമാർക്കും അറിയും. അച്ഛച്ഛൻ അതല്ലാത്ത ഗൂഢവിദ്യകളൊക്കെ അറിയുന്ന ആളാ. അതൊക്കെ എന്നെ പഠിപ്പിച്ചിട്ടാ പോയത്. അങ്ങനെ അറിയാം. ഞാൻ പ്രൊഫഷണലായിട്ട് പോവുന്നില്ലാന്നേ ഉള്ളൂ”

 

“കണ്ണാ ഇയ്യ് തറവാടിനേപ്പറ്റീം അച്ഛച്ഛനെപ്പറ്റീം ഒക്കെ പറയുമ്പോ ഞാൻ കരുത്യേത് അൻ്റേത് ഏതോ മന്ത്രവാദി കുടുംബാന്നാ. പിന്നെ അൻ്റെ കാര്യൊന്നും ഇയ്യ് അങ്ങനെ ആരോടും പറയലൂലല്ലോ. ഇയ്യ് മിസ്സിനെ രേണൂന്നല്ലേ വിളിക്കല്? നമ്പൂതിരിമാര് വെജിറ്റേറിയൻസല്ലേ”?

 

“രണ്ട് കൊല്ലായി നമ്മള് പരിചയപ്പെട്ടിട്ട്. നീ ചോദിക്കാത്തത് കൊണ്ടാ. ചോദിച്ചാൽ ഞാൻ പറയും. ഫിസിക്സ് ഡിപ്പാർട്ട്മെൻ്റില് കയറി ചെല്ലുന്നോടത്ത് ഡിപ്പാർട്ട്മെൻ്റിലെ എല്ലാവരുടേം പേരെഴുതിയ ബോർഡിൽ ഡോക്ടർ രേണുക ജാതവേദൻ അസിസ്റ്റൻ്റ് പ്രൊഫസർ എന്നൊരു പേര് ഉണ്ടായിട്ട് നീ ഇതുവരെ അത് കണ്ടില്ലേ? ഇല്ലം ആണെങ്കിൽ ആറളത്താണ്. ബത്തേരിയിലത് വേറെ ഒരു വീടാ. നിൻ്റെ ഉപ്പക്കറിയാം അതൊക്കെ. ഉമ്മക്കും അറിയാം. ഞാൻ സീ ഫുഡും മട്ടനും കഴിക്കും”

 

“അത് ഞാൻ കണ്ടീണ്ട്. ആരാ നമ്പൂതിരിയാന്ന് വിചാരിക്കണത്. ജാതവേദൻ ഭർത്താവാന്ന് കരുതി. അച്ഛച്ഛനാന്ന് ആർക്കാ അറിയണത്. അൻ്റെ ഫാമിലിയില് മൊത്തം ട്രാജഡിയല്ലേ. അതോണ്ട് ചോദിക്കാഞ്ഞതാ. ഉമ്മച്ചീം വാപ്പേം ഇയ്യല്ല വേറെ ആരായാലും ഉപ്പാൻ്റെ പേരെന്താ ഉമ്മാൻ്റെ പേരെന്താ ഏത് തറവാടാ എവിടുത്ത് കാരനാന്നൊക്കെ ചോദിക്കും”

 

“അതാണ് പീക്ക് കോമഡി. ഏറ്റവും അടുപ്പം നിന്നോടല്ലേ ജംഷീ? ഡീറ്റെയിൽസൊന്നും അറിയാത്തതും നിനക്ക് തന്നെയാ”

 

“ആരടാ അതിന് കുടുംബ ചരിത്രൊക്കെ മാന്താൻ പോണത് ”

 

അവർക്കൊന്നും അറിയാത്ത കാര്യങ്ങളായത് കൊണ്ട് എല്ലാവരും ഒക്കെ കേട്ടിരിക്കുകയായിരുന്നു. ഉമ്മ എൻ്റെ തൊട്ടടുത്ത് ചാരി കിടന്ന് ഉറങ്ങുന്നു.

 

“ഇയ്യ് അങ്ങനെ നല്ലതൊക്കെ പറഞ്ഞിട്ട് ഒന്നും നടന്നില്ലേല് കണ്ണാ ഓളൻ്റെ കഴുത്തിന് പിടിക്കും”

 

“കണ്ണാ മാനുക്കാൻ്റെ കാര്യാട്ടോ. ഇയ്യൻ്റെ പെരടി ഇൻഷൂർ ചെയ്തോണ്ടീ”

 

“അവരെന്ത് കാണിച്ചാലും ഞാൻ പറഞ്ഞത് നടക്കും. എൻ്റെ കഴുത്തിന് പിടിക്കേണ്ടി വരില്ല. ഇപ്പോ കുംഭം… മീനം.. അപ്പോ ആദ്യത്തെ ഒരു രണ്ട് കൊല്ലം… ഏകദേശം നവംബറ് വരെ ഷാനാത്തക്ക് നല്ല കഷ്ടപ്പാടാവും. പിന്നെ വലിയ കുഴപ്പണ്ടാവില്ല. മകരം കഴിഞ്ഞാ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇപ്പോ ഇങ്ങനെ ഇരിക്കുന്നതൊന്നും കാര്യാക്കണ്ട”

 

“ഇയ്യ് പറയുമ്പോലെ ഒക്കെ നടന്നാല് ഓര്ക്ക് കൊള്ളാം”

 

നാല് മണിയുടെ ബാങ്ക് വിളി തൊട്ടടുത്ത പള്ളിയിൽ നിന്നുയർന്നു. ബാങ്ക് വിളി കേട്ടപ്പോൾ ഉമ്മ ഉണർന്നു. എല്ലാവരും അത് കഴിയുന്നത് വരെ മിണ്ടാതിരുന്നു.

 

“നാല് മണീൻ്റെ ബാങ്കാ… ചായ കുടിക്കാനായി നേരം. ഇയ്യ് വാ കണ്ണാ. ഒര് സാധനണ്ട് ”

 

ജുമൈലത്ത് ജംഷീറിനെ എഴുന്നേൽപ്പിച്ച് നിലത്തേക്ക് ചാടിയിറങ്ങി. ഞങ്ങൾ താഴെ എത്തി. നബീസുമ്മ ചായയും തവിട്ട് നിറത്തിലുള്ള പലഹാരവും മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ചു. ഞാൻ ഒരെണ്ണം എടുത്ത് വായിലിട്ട് ചവച്ചു. എന്തൊരു മധുരം. മധുരം കാരണം തൊണ്ട വരളുന്നു. ഞാൻ ജഗ്ഗിലെ വെള്ളം മട മടാന്ന് കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *