മണ്ണാങ്കട്ടയും കരിയിലയും – 1 14

 

ഞാൻ ഒരു ചെറിയ ചായ പാത്രത്തിൽ പാലൊഴിച്ച് അടുപ്പത്ത് കയറ്റി. ഉണ്ണിയപ്പ ചട്ടി കഴുകിയെടുത്ത് ഉണ്ണിയപ്പത്തിനുള്ള മാവും സ്റ്റോർ റൂമിൽ നിന്ന് ഏത്തപ്പഴവും എടുത്ത് വന്നപ്പോഴേക്ക് പാൽ തിളച്ചിരുന്നു. ഊതി ഊതി ചൂടാറ്റിയ പാൽ ഒരു കപ്പിലെടുത്ത് ഞാൻ ജുമൈലത്തിന് നേരെ നീട്ടി. കപ്പ് വാങ്ങുന്നതിന് പകരം ജുമൈലത്ത് തുടുത്ത ചുണ്ടുകൾ വിടർത്തി. ഞാൻ ഗ്ലാസ് ചെരിച്ച് വായിലേക്ക് ഒഴിച്ചു കൊടുത്തു. നീട്ടിയ പഴുത്ത പഴത്തിൽ നിന്ന് ഒരു കടിയെടുത്ത് പാലും പഴവും ഒന്നിച്ച് അൽപ സമയം വായിലിട്ട് ചവച്ചരച്ച് ആ ഒരു രുചി ശരിക്ക് അറിഞ്ഞതിന് ശേഷം ഇറക്കി.

 

“ഒരു പ്രത്യേക ടേസ്റ്റ്. ഇയ്യിങ്ങനെ പല രുചീം ഇഷ്ടപ്പെടണ ആളാല്ലേ കണ്ണാ?ബാംഗ്ലൂരിലൊക്കെ ടേസ്റ്റ് നോക്കണ ആൾക്കാരുണ്ട്. പ്രൊഫണൽ ടേസ്റ്റ് ടെസ്റ്റേർസ്. ഓരെയാ ഇക്കോർമ്മ വന്നേ”

 

“ഞാൻ പ്രൊഫഷണലൊന്നുമല്ല. എന്നാലും എനിക്ക് ഒരു സാധനം കഴിക്കുമ്പോ അതിൻ്റെ രുചി ശരിക്കറിയണം എന്ന ഒരിതുണ്ട്. ഫുഡ് ആസ്വദിച്ച് കഴിക്കണം. എല്ലാ ഇൻഗ്രീഡിയൻ്റ്സിൻ്റെയും ടേസ്റ്റ് അറിയണം. എന്നിട്ട് ഒരു പർട്ടികുലർ സംഭവം അസൈൻ ചെയ്യണം. തൊണ്ടയിൽ നിന്ന് ഇറങ്ങിയാൽ രുചി അറിയില്ലല്ലോ. എങ്ങനേ എന്ന് പറഞ്ഞാൽ ഇപ്പോ ഉദാഹരണത്തിന് ഇന്നാളൊരു ചോക്കലേറ്റ് ഡ്രിങ്ക് കുടിച്ച സംഭവം. ഇറ്റ് ടേസ്റ്റഡ് ലൈക് ഏയ്റ്റീസ് ഇഫ് എയ്റ്റീസ് ഹാഡ് എ ടേസ്റ്റ്. അങ്ങനെ”

 

“ഡിഫറൻ്റ് ഡിഫറൻ്റ് ടേസ്റ്റ് അറിയാനാ ഇയ്യിങ്ങനെ പലതും കഴിക്കണത്”?

 

“അങ്ങനെ അല്ല. എല്ലാ തരം ഫുഡ് ഐറ്റംസും സാംപിൾ ചെയ്ത് നോക്കണം. അതിൽ ഇഷ്ടപ്പെടുന്നതൊക്കെ കഴിക്കണം”

 

“അനക്ക്ന്നിട്ട് ഏറ്റോം ഇഷ്ടായതെന്താ”?

 

“അച്ഛമ്മ ഉണ്ടാക്കുന്ന സദ്യ. അവിയല്. അടപ്രഥമൻ. റെഡിമേഡ് വാങ്ങാൻ കിട്ടുന്നതല്ല. അട പരത്തി തേങ്ങാ പാലൊഴിച്ച് ഉണ്ടാക്കുന്നത്. കടുകെണ്ണ ഒഴിച്ചുണ്ടാക്കിയ മട്ടൻ കറി. പാട്യാലേല് ചെല്ലുമ്പോ കഴിക്കാറുണ്ട്. രേണു ഉണ്ടാക്കുന്ന സീ ഫുഡ് ഐറ്റംസ്. വീട്ടിലുണ്ടാക്കിയ കോഴിക്കോടൻ ബിരിയാണി കഴിക്കണന്ന് ആഗ്രഹണ്ട്. പാക്കറ്റ് മസാലക്ക് പകരം ഒക്കെ പൊടിച്ച് ചേർത്ത് മസാല കൂട്ട് ഉണ്ടാക്കി വീട്ടിലുണ്ടാക്കുന്നത്. ഞാനോ രേണുവോ ആരുണ്ടാക്കിയാലും ആ ഒരു പെർഫക്ഷൻ കിട്ടില്ല. പിന്നെ മാവ് പുളിപ്പിച്ച സാധനം. ലൈക് ദോശേം ഇഡ്ഡലീം”

 

“പൊറത്ത്ന്ന്ളളതൊന്നൂല്ലേ? ഇംഗ്ലീഷ്?അറേബ്യൻ. അങ്ങനെ എന്തേലും”?

 

“അതൊക്കെ കഴിക്കാന്നേ ഉള്ളൂ. ഞാനാ പറഞ്ഞതൊക്കെ ഓർമ്മയില് തങ്ങി നിൽക്കുന്നതാ. അതായത് ഒരു സാധനം കഴിച്ചിട്ട് കുറേക്കാലം കഴിഞ്ഞാലും ആ രുചി ഓർത്തെടുക്കാൻ കഴിയണം. അങ്ങനെ ഓർമ്മയില് തങ്ങി നിൽക്കുന്ന വേറൊരു സാധനാണ് ആ മധുര കട്ട. ആക്ച്വലി ഭക്ഷണത്തിന് അതുണ്ടാക്കുന്ന ആളുടെ ദോഷം ഉണ്ടാവൂന്നാ. അത് മാറ്റാൻ മന്ത്രമൊക്കെണ്ട്. ഒരു ദോഷോം ഇല്ലാതിരിക്കണമെങ്കിൽ അമ്മ ഉണ്ടാക്കി തരണം. ഉണ്ടാക്കുന്ന ആളുടെ മനസ്സ് പോലെയുണ്ടാവും അതിൻ്റെ ടേസ്റ്റ്. സ്നേഹത്തോടെ ഉണ്ടാക്കി തരുമ്പോ അതിനൊരു ഇത് കൂടുതലുണ്ടാവും. സ്വാദ്. അത്”

 

ജുമൈലത്ത് എൻ്റെ കയ്യിൽ നിന്നും പാത്രം വാങ്ങി ഉണ്ണിയപ്പ ചട്ടിയിൽ എണ്ണയൊഴിച്ചു.

 

“ഉണ്ണിയപ്പണ്ടാക്കാനറിയോ”?

 

“അറിയൊന്നൂല്ല. ഇയ്യിൻ്റൊപ്പല്ലേ കണ്ണാ? പിന്നെന്താ? ഇതെങ്ങാനും കൊളായാ ഇയ്യ്ണ്ടാക്കിക്കോണ്ട്. അനക്കല്ലേ കഴിക്കുമ്പോ ടേസ്റ്റ് വേണ്ടത്”?

 

“അതറിയാൻ കഴിക്കൊന്നും വേണ്ട. മുഹബ്ബത്തിൻ്റെ രുചിയാവും”

 

നാലേ നാൽപ്പതായപ്പോൾ രേണു എത്തി. ഞാനും ജുമൈലത്തും ഉണ്ണിയപ്പം ഉണ്ടാക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ ജുമൈലത്തിനെ അടുക്കളയിൽ കണ്ടപ്പോൾ രേണുവിന് അത്ഭുതം. ഉണ്ണിയപ്പവും കടിച്ച് അടുത്ത് സ്ലാബിൽ കയറി ഇരിക്കുന്ന എന്നെ കണ്ടപ്പോൾ ആ മുഖത്തുണ്ടായ ഭാവവ്യത്യാസം എന്താണെന്ന് ഉറപ്പിച്ച് പറയാൻ വയ്യ.

 

“ജുമൈലത്തിനെ അറിയില്ലേ രേണൂന്? ജംഷീടെ ഇത്താത്തയാ. കോഴിക്കോട് വന്നപ്പോ വെറുതെ ഇവിടെ ഒന്ന് കയറിയതാ”

Leave a Reply

Your email address will not be published. Required fields are marked *