മണ്ണാങ്കട്ടയും കരിയിലയും – 1 14

 

രേണു എന്നെയും ജുമൈലത്തിനെയും മാറി മാറി നോക്കി ചിരിച്ചു കാണിച്ച് മുറിയിലേക്ക് പോയി.

 

രേണു വേഷം മാറി തിരികെയെത്തി. ഞങ്ങൾ ഇരുന്ന് ചായ കുടിച്ചു. സമയം അഞ്ചര കഴിഞ്ഞു. രേണുവും ജുമൈലത്തും ഓരോന്ന് സംസാരിച്ചിരിക്കുകയായിരുന്നു. ഞാൻ കുളിച്ച് നിലവിളക്ക് കൊളുത്തി ആറേ കാലായപ്പോഴേക്ക് സന്ധ്യാവന്ദനാദി പരിപാടികൾ കഴിച്ചു. ജുമൈലത്ത് രേണുവിനോട് യാത്ര പറഞ്ഞിറങ്ങി. ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ഞാൻ രേണുവിൻ്റെ കാറെടുത്തു. കാറ് ഓടി കൊണ്ടിരിക്കുകയാണ്. ജുമൈലത്ത് വിൻഡോയിലേക്ക് ചാരി വഴിയോര കാഴ്ചകൾ കണ്ടിരിക്കുന്നു. ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. ഒരു ആറേഴ് കിലോമീറ്റർ പോന്നിട്ടുണ്ടാവും. ആ അസുഖകരമായ നിശബ്ദത ഭഞ്ജിക്കാൻ ജുമൈലത്ത് മ്യൂസിക് പ്ലെയർ ഓൺ ചെയ്തു.

 

“… എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ ….”

 

രേണു കേൾക്കുന്ന പാട്ടുകളാണ്. അതിനടുത്ത പാട്ട് അതിലും കേമമായിരുന്നു.

 

” …ഒരു നൂറാശകൾ മിഴികളിൽ മൊഴികളിൽ പൂത്തുവോ…”

 

കാറിലെ പാട്ട് പെട്ടിയിൽ പ്രണയഗാനങ്ങൾ മാത്രം. ആനന്ദ് രവീന്ദ്രൻ എൻ്റെ മനസ്സിലേക്ക് കടന്ന് വന്നു. കണ്ണ് ഡോക്ടർ തൊട്ടു പുറകെ തന്നെ എത്തിയപ്പോൾ ഞാൻ പ്രൊഫസ്സറെ അങ്ങ് വെട്ടി കളഞ്ഞു.

 

“… അകലെയെന്നാൽ അരികെ നാം

അരികിലെന്നാൽ അകലെ നാം

ഇള നിലാവിൻ കുളിരുമായ്

യാമ കിളികൾ രഹസ്യ

രാവിൽ കുറുകുന്നതെന്താണോ…”

 

ഞാൻ നോക്കുമ്പോൾ ജുമൈലത്ത് കൈ നിവർത്തിപ്പിടിച്ച് വിരലിലെ മോതിരം നോക്കിയിരിക്കുകയായിരുന്നു. ആ മനസ്സ് മറ്റെങ്ങോ ആണെന്ന് എനിക്ക് തോന്നി. ഞാൻ കാറ് വഴിയരികിൽ ഒതുക്കി.

 

“ഏതിനാ കൂടുതല് എഫേർട്ട് വേണ്ടി വന്നത്”?

 

“എന്താ കണ്ണാ”?

 

ജുമൈലത്ത് ചിന്തകളിൽ നിന്നും തിരിച്ചെത്തി. ഞാൻ ജുമൈലത്തിൻ്റെ കയ്യിലെ മോതിരം ചൂണ്ടി കാണിച്ചു.

 

“ആർക്കാ കൂടുതല് എഫേർട്ട് വേണ്ടി വന്നത്? ബുദ്ധിമുട്ടേണ്ടി വന്നത് അല്ലെങ്കിൽ പ്രയാസപ്പെടേണ്ടി വന്നത്”?

 

“ഇംതിയാസിന്. ഇൻ്റെ ഖൽബില് ഇയ്യെത്ര ഈസിയായിട്ടാ കേറിയത്. ഓനെ ഇക്ക് ആദ്യം ഇഷ്ടല്ലേന്നു. ചെറിയ ഒരു ചെക്കൻ പിന്നാലെ നടക്കുമ്പോ ദേഷ്യം വരൂലേ? ഓന് കൊറേ കഷ്ടപ്പെടേണ്ടി വന്നു. ഇപ്പോ ഇന്നെ ഇഷ്ടപ്പെടാൻ അനക്കാവും കൂടുതല് എഫേർട്ട് വേണ്ടി വരാ. ഇയ്യും ചെറിയ ചെക്കനല്ലേ? ഇംതിയാസിന് അത് വേണ്ടേന്നു. പക്ഷേ അനക്ക് ഓനേക്കാളും പവറ്ണ്ട്”

 

“പക്ഷേ അവസാനം ഇംതിയാസാ ജയിച്ചത്. ഇപ്പോ ആ ഒരു പേര് മാത്രല്ലേ ഉള്ളൂ മനസ്സില്? ഇനി എന്നെങ്കിലും മറക്കാൻ പറ്റ്വോ? എന്ത് പവറാ എനിക്കുള്ളത്”?

 

“ഓനെ തന്നെ മനസ്സിലിട്ട് പടച്ചോൻ്റെ വിധിണ്ടെങ്കില് ഏന്നേലും ഒന്നിക്കാന്നും കരുതി ഇഞ്ഞി ആരേം കെട്ടൂലാന്ന് പറഞ്ഞിരുന്നോളാ ഞാന്. ഓനെ അതിൻ്റുള്ള്ന്ന് മാറ്റിയിട്ടാ ഇയ്യ് കേറിയത്. അനക്കത്രക്ക് പവറ്ണ്ട്ന്ന്. അതിന് അനക്ക് ഓൻ്റത്ര കഷ്ടപ്പെടേണ്ടി വന്നില്ല”

 

“അതിന് ഞാനെന്താ ചെയ്തത്”?

 

“ഇയ്യൊന്നും ചെയ്തില്ല. അതാ ഏറ്റോം വല്യ കാര്യം. യു ഡോൻ്റ് ഹാവ് റ്റു ഓർ യു ഡോൻ്റ് നീഡ് റ്റു… അറ്റോൾ.. മറ്റോരൊക്കെ ഇന്നെ ഓരോന്നിന് നിർബന്ധിക്കും. വാപ്പയാണേലും ഉമ്മച്ചി ആണേലും അങ്ങനെന്നെയാ. ഓരെ സ്നേഹം ചെലപ്പഴൊക്കെ ശല്യായി തോന്നും. ഇയ്യൊന്നോർത്ത് നോക്ക്. ഓരെ അതേ സ്നേഹം കൊണ്ട് ശ്വാസം മുട്ടുന്ന ആ ഒരു സിറ്റ്വേഷൻ. സഫൊക്കേറ്റിംഗ് അണ്ടർ ദ വെയ്റ്റ് ഓഫ് ലൗവ്. ഓരൊക്കെ ഇന്നെ ഇഷ്ടപ്പെടണേന് എന്തേലൊക്കെ കാരണണ്ട്. ജംഷീറാണേലും മൻസൂറാണേലും ഒക്കെ. അനക്ക് അങ്ങനത്തെ കാരണങ്ങളൊന്നൂല്ല. ഇയ്യിന്നെ ഇഷ്ടായോണ്ട് ഇഷ്ടപ്പെടുന്നതല്ലേ? ഇംതിയാസിന് കൺസ്ട്രയിൻ്റ്സാളളത്. ചെല സമയത്ത് കൺട്രോളിങ്ങായി തോന്നീണ്ട്. ഓരെ ഫാമിലിയില് കൊറേ തങ്ങമ്മാരുണ്ട്. അതോണ്ടാവും. ഓൻ കൊറച്ച് ഓർത്തഡോക്സിയനാ. അൻ്റെ വല്യച്ചൻ ഏതോ വല്യ അമ്പലത്തിലെ തന്ത്രിയല്ലേ? അൻ്റത് പണ്ടേക്കും പണ്ടേ കേളി കേട്ട നമ്പൂതിരി കുടുംബല്ലേ? അതൊക്കെ ആയിട്ടും അനക്കങ്ങനത്തെ കൊഴപ്പൊന്നൂല്ല. ഒന്നര കൊല്ലായിട്ട് ഇക്കന്നെ അറിയാം. അൻ്റെ സ്നേഹത്തിന് കനല്ല കണ്ണാ. ഇക്ക് ശ്വാസം മുട്ടൂല”

Leave a Reply

Your email address will not be published. Required fields are marked *