“ഓക്കെ. അപ്പൊ കാശ്—”
“ഫുഡ് കൊണ്ടു വരുന്ന ആളുടെ കൈയിൽ തന്നെ കൊടുത്താൽ മതി.” അവള്‍ പറഞ്ഞു.
“എന്നാ ഓക്കെ.” എനിക്ക് ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് ഞാൻ അവളോട് പറഞ്ഞു.
“അര മണിക്കൂര്‍ എടുക്കും കേട്ടോ..?” അവള്‍ അറിയിച്ചു.
“സാരമില്ല. പിന്നെ താങ്ക്സ് ധ്വനി.”
“മ്മ്… ആദ്യം പോയി ഫ്രെഷായി ഡ്രെസ്സ് എടുത്തിട്.” ചിരിച്ചുകൊണ്ട് അവള്‍ കളിയാക്കി.
ഞാനും ഒപ്പം ചിരിച്ചു എന്നിട്ട് ഞാൻ കോൾ കട്ടാക്കി.
ഞാൻ എഴുനേറ്റ് ബാത്റൂമിൽ കേറി പല്ല് തേച്ച് ഫ്രെഷായി വന്നിട്ട് വേറെ ഷഡ്ഡി ഇട്ട ശേഷം ഒരു ജീൻസ് പാന്റും ടീ ഷര്‍ട്ടും എടുത്തിട്ടു.
ശേഷം ഞാൻ ജെസ്സിക് വിളിച്ച് അവളോടും അമ്മയോടും സംസാരിച്ചു. അവരോട് എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം ഞാൻ ധ്വനിയേ കുറിച്ചും അവരോട് സംസാരിച്ചു. എന്റെ സംശയങ്ങളും ഊഹാപോഹങ്ങളും ഞാൻ അവരോട് പറഞ്ഞു.
“അച്ചാച്ചാ, ആ ചേച്ചിക്ക് എന്തോ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ട്, തീര്‍ച്ച. അച്ചാച്ചൻ ധ്വനി ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയ ശേഷം മാത്രം അവിടം വിട്ടാൽ മതി. ആ ചേച്ചിക്ക് അവിടെ നിൽക്കാൻ താൽപര്യം ഇല്ലെങ്കിൽ അച്ചാച്ചൻ ആ ചേച്ചിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നിട്ട് എന്തെങ്കിലും ജോലി കൊടുക്കണം, താമസ സൗകര്യങ്ങളും ഒരുക്കി കൊടുക്കണം ” ജെസ്സി എന്നോട് സീരിയസ്സായി പറഞ്ഞു.
“അവളെ ഇങ്ങോട്ട് കൊണ്ടുവാ മോനെ. നമ്മുടെ വീട്ടില്‍ അവൾ നിന്നോട്ടേ. നീ ഒരു ജോലി മാത്രം അവള്‍ക്ക് കൊടുത്താൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം.” അമ്മയും ധൈര്യം തന്നു.
“ഓക്കെ മോളെ. ഓക്കെ മമ്മി. ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചത്.”
അവരോട് കുറേനേരം കൂടി സംസാരിച്ച ശേഷം ഞാൻ വച്ചു.
അടുത്തതായി മിസ്സും ടീച്ചർക്കും വിളിച്ചു. കോളേജിൽ പോകേണ്ട തിരക്കില്‍ ആയിരുന്നത് കൊണ്ട് അല്‍പ്പനേരം മാത്രമാണ് ഞങ്ങൾ സംസാരിച്ചത്. അവരോടും ഞാൻ ധ്വനിയേ കുറിച്ച് സംസാരിച്ചു. അപ്പൊ ജെസ്സിയും അമ്മയും പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് അവർ രണ്ടുപേരും എന്നോട് പറഞ്ഞത്.
“ശെരിടാ കണ്ണാ, പോകാൻ സമയമായി, വെക്കുവാ.” മിസ്സ് കോൾ കട്ടാക്കി.
അന്നേരം വാതിലിൽ ആരോ മുട്ടിയ ശബ്ദം കേട്ടു. ഞാൻ ചെന്ന് തുറന്നു നോക്കിയപ്പോ എന്നെക്കാളും ഇരുപത് വയസ്സ് കൂടുതലുള്ള ഒരു തമിഴൻ ചേട്ടൻ ഒരു കവറുമായി നില്‍ക്കുന്നത് കണ്ടു. നല്ല മണം കവറില് നിന്ന് വരുന്നുണ്ടായിരുന്നു.
“സാർ ബ്രേക്ക്ഫാസ്റ്റ്.” അയാള്‍ പറഞ്ഞിട്ട് ആ കവർ എന്റെ നേര്‍ക്ക് നീട്ടി. ഞാൻ അത് വാങ്ങി. അപ്പൊ അയാള്‍ പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി നിന്നു.
“എത്രയാ ഞാൻ തരേണ്ടത്..?” ഞാൻ തമിഴില്‍ ചോദിച്ചു.
താടി ചൊറിഞ്ഞു കൊണ്ട് എത്രയാണെന്ന് പുള്ളി പറഞ്ഞു.
“ഓക്കെ. പിന്നേ ഉച്ചക്ക് എന്ത് ഭക്ഷണമാണ് നിങ്ങളുടെ ഹോട്ടലിൽ നിന്നും കിട്ടുക..?” ഞാൻ അയാളോട് തിരക്കി.
“ഉച്ചക്ക് ഒന്നും കിട്ടൂല സാർ. രാവിലെ കാപ്പി കഴിഞ്ഞാല്‍ പിന്നെ വൈകിട്ടേ തുറക്കത്തുള്ളു, പാതിരാത്രി വരെ റൈസ് ഒഴികെ എല്ലാം ഫുഡ്ഡും കിട്ടും. അപ്പൊ രാത്രിക്ക് എന്താ വേണ്ടത്..? സാർ പറഞ്ഞോ, 7 മണിക്ക് ഞാൻ ഇവിടെ എത്തിക്കാം.”
“ഓ രാത്രിക്ക് ഫുഡ് വേണ്ട. ഉച്ചക്ക് ഞാൻ ഇവിടെ നിന്ന് വെക്കേറ്റ് ചെയ്യും.” ഞാൻ പറഞ്ഞു. “ശെരി, വെയിറ്റ് ചെയ്യൂ, ഞാൻ കാശെടുത്തോണ്ട് വരാം.” അയാളോട് പറഞ്ഞിട്ട് ഞാൻ അകത്തു പോയി കാശ് എടുത്തുകൊണ്ട് വന്നിട്ട് അയാള്‍ക്ക് ഫുഡ്ഡിന്റെ കാശും പിന്നെ ടിപ്സും ചേര്‍ത്ത് കൊടുത്തു.
അയാള്‍ കാശ് വാങ്ങി നോക്കിയിട്ട് വളരെ സന്തോഷത്തോടെ നന്ദി പറഞ്ഞിട്ട് പോയി.
ഞാൻ കഴിച്ച ശേഷം സ്വർണ്ണയുടേ നമ്പറിലോട്ട് വിളിച്ചു.
“ഹാ മാഷേ, എവിടെയാണ് നിങ്ങൾ..? എന്തായി അവിടത്തെ കാര്യങ്ങൾ..? എല്ലാം കഴിഞ്ഞോ..? വേണ്ടതൊക്കെ കിട്ടിയോ..? നാട്ടില്‍ എത്തിയോ..? അതോ ഇപ്പോഴും കാട്ടിലൂടെ കറങ്ങി നടക്കുവാണോ..?” കോൾ റിസീവ് ചെയ്തിട്ട് ഭയങ്കര ഉത്സാഹത്തോടെ അവള്‍ ചോദ്യ ശരങ്ങൾ എറിഞ്ഞു.
