ഒടുവില്‍ സംസാരിക്കാൻ കഴിഞ്ഞപ്പോ അവൾ കണ്ണുകൾ തുടച്ചിട്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു, “ഞാൻ നിന്റെ ആരുമല്ല, എന്നിട്ടും ഏതോ ഒരു പെണ്ണായ എനിക്ക് എന്തിനാണ് നീ ഇത്രയൊക്കെ ചെയ്തു തരുന്നത്..?
“എന്താ, നിനക്ക് ആ ബിസിനസ്സ് നോക്കി നടത്താൻ കഴിയില്ലേ..?” ഞാൻ ഗൗരവത്തിൽ ചോദിച്ചു.
“കഴിയും.” അവള്‍ പെട്ടന്ന് വിരണ്ടു പറഞ്ഞു. “നി നിന്റെ ബിസിനസ്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ശെരിക്കും നിന്റെ മറ്റൊരു മുഖമാണ് ഞാൻ കാണുന്നത്. നിന്നെ ബഹുമാനിക്കാൻ തോന്നുന്നു. നീ പറയുന്നത് എന്തും അനുസരിക്കാൻ തോനുന്നു, നിന്നെ സപ്പോര്‍ട്ട് ചെയ്യാൻ തോനുന്നു… പിന്നെ എന്തൊക്കെയോ ഇഷ്ട്ടവും തോന്നിപ്പോകുന്നു.” ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് അവള്‍ പുഞ്ചിരിച്ചു.
അപ്പോ ഞാനും പുഞ്ചിരിച്ചു. എന്റെ ഒരുപാട് സ്റ്റാഫ്സ് ഇതുപോലെ എന്നോട് പറഞ്ഞിട്ടുള്ളതാണ്. എന്റെ നാട്ടിലുള്ള മസാജ് സെന്റർ നോക്കി നടത്തുന്ന ഹില്‍ഡ ചേച്ചി പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ധ്വനി അങ്ങനെ പറഞ്ഞപ്പോ എനിക്ക് അല്‍ഭുതം ഒന്നും തോന്നിയില്ല.
“നി ആരോ ആയിരിക്കാം ധ്വനി.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “പക്ഷേ നിന്നെ ആദ്യമായി കണ്ടപ്പോഴേ എന്റെ മനസ്സ് പറഞ്ഞതാണ് — നിന്നെ വിശ്വസിക്കാൻ കഴിയുമെന്നും, എന്റെ ഏതെങ്കിലും ബിസിനെസ്സ് നോക്കി നടത്താൻ നീ ശെരിക്കും പ്രാപ്തയാണ് എന്നും. അപ്പോഴേ ഞാൻ മനസ്സിൽ ഞാൻ കുറിച്ചിട്ടു. സാഹചര്യം പോലെ നിന്നോട് സംസാരിക്കാനും ഞാൻ തീരുമാനിച്ചായിരുന്നു. പക്ഷേ സാഹചര്യം തന്നെ ഉണ്ടായി നമ്മൾ ഇപ്പൊ ഇവിടം വരെ എത്തിയിരിക്കുന്നു.”
ഞാൻ പറയുന്നതും കേട്ട് അവൾ മിഴിച്ചിരിക്കുകയായിരുന്നു. കണ്ണില്‍ എന്തോ ഇഷ്ടവും ആരാധനയുമൊക്കെ നിറഞ്ഞു നിന്നു. ഞാൻ സംസാരിച്ച് കഴിഞ്ഞപ്പോ അവള്‍ ഒരു പുഞ്ചിരിയോടെ തലയാട്ടുക മാത്രം ചെയ്തു.
അതിനുശേഷം ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടാണ് വന്നത്. ഇടക്കിടക്ക് സീറ്റ് ബെല്‍റ്റിന് രണ്ട് വശത്തായി അവളുടെ ടോപ്പിൽ നന്നായി തള്ളി നില്‍ക്കുന്ന അവളുടെ ഭംഗിയുള്ള ആ മുലകളുടെ ഷേപ്പിനേയും നോക്കി ഞാൻ ആസ്വദിച്ചു. എന്റെ ആസ്വാദനം അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ ദേഷ്യത്തിന് പകരം നാണമാണ് അവളിൽ ഞാൻ കണ്ടത്. അവൾ സീറ്റ് ബെല്‍റ്റ് അഡ്ജസ്റ്റ് ചെയ്ത് ടോപ്പിനെ നേരെയാക്കാനും ശ്രമിച്ചില്ല.
വൈകിട്ട് ഗോള്‍ഡ മിസ്സിന്റെ നമ്പറിൽ നിന്നും കോൾ വന്നായിരുന്നു. അപ്പുറത്ത് ടീച്ചറും ഉണ്ടായിരുന്നു. ധ്വനി എന്റെ കൂടെ ഉള്ളതുകൊണ്ട് അവർ പേഴ്സണല്‍ കാര്യങ്ങളൊന്നും എന്നോട് സംസാരിച്ചില്ല. ശെരിക്കും പറഞ്ഞാൽ ധ്വനിയോട് സംസാരിക്കാൻ വേണ്ടിയാണ് അവർ കോൾ ചെയ്തത് തന്നെ.
ഞാൻ എന്റെ മൊബൈൽ അവളെ ഏല്പിച്ചിട്ട് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം അവർ മൂന്ന് പേരും സംസാരിച്ച ശേഷമാണ് നിര്‍ത്തിയത്.
“നിനക്ക് എങ്ങനെയാണ് ഇത്രയും നല്ല ആൾക്കാരേ കിട്ടിയത്..?” കോൾ കഴിഞ്ഞ് ധ്വനി എന്നോട് ചോദിച്ചു.
“ഭാഗ്യം കൊണ്ടായിരിക്കും.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അതിന് അവളും ചിരിച്ചു. പക്ഷേ ആ ചിരിയില്‍ ചെറിയ സങ്കടം ഉണ്ടായിരുന്നു.
“നിന്റെ നാട്ടില്‍ പോയി ഞാൻ സെറ്റിലായിട്ട് സമയം കിട്ടുന്നത് പോലെ എന്നെ വന്ന് നേരിട്ട് കാണണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. എത്ര പെട്ടന്നാണ് എനിക്ക് നല്ല ഫ്രണ്ട്സിനെ കിട്ടുന്നത്..!!” അവൾ എന്തോ ആലോചിക്കും പോലെ പുറത്തേക്ക് നോക്കി പുഞ്ചിരിച്ചു.
ഞാൻ അവളെ ശല്യം ചെയ്യാതെ അവളുടെ ചിന്തയില്‍ തന്നെ വിട്ടു. അര മണിക്കൂര്‍ കഴിഞ്ഞാണ് അവൾ പിന്നെയും എന്നോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങിയത്.
ഒടുവില്‍, രാത്രി പതിനൊന്ന് മണിയോടെ, മഹാരാഷ്ട്രയിലുള്ള സോലാപൂർ എന്ന സ്ഥലത്ത്, ഞാൻ സ്ഥിരമായി റൂം എടുക്കാറുള്ള, വലിയ ഹോട്ടലിൽ പോയി.
