“പക്ഷേ ഞാൻ അയാളുടെ വെപ്പാട്ടിയായി മാറി ആ നിമിഷം തന്നെ അയാള്‍ക്ക് കിടന്നു കൊടുക്കണം എന്നും, എന്നെ പൂര്‍ണമായി അനുഭവിച്ച ശേഷം മാത്രമേ ഇനി എന്റെ ഫിസിയോതെറപ്പി പഠിത്തം തുടരാൻ അനുവദിക്കുകയുള്ളു എന്ന ഡിമാന്റ് മാത്രമാണ് എന്റെ ചോയ്സ് എന്ന് പറഞ്ഞപ്പോ ഞാൻ തകർന്ന് പോയി. എനിക്കും ഉണ്ട് അഭിമാനം. എനിക്ക് ഇഷ്ട്ടം തോന്നിയാല്‍ മാത്രമേ എന്റെ ശരീരം ഞാൻ പങ്ക് വെക്കു, അല്ലാതെ വല്ലവരും ആഗ്രഹിച്ച് പോയെന്ന് വച്ച് എനിക്ക് സമ്മതിച്ച് കൊടുക്കാന്നും കഴിയില്ലായിരുന്നു. അതുകൊണ്ട് ഞാൻ അപ്പോഴും സമ്മതിച്ചില്ല.
“എന്നാല്‍ ഇത്രയും കാലം എനിക്കുവേണ്ടി അയാള്‍ ചിലവാക്കിയ 35 ലക്ഷം രൂപ ആ നിമിഷം തന്നെ തിരിച്ചു കൊടുക്കണം എന്നായി അയാളുടെ ഡിമാന്റ്. അതൊക്കെ കേട്ട് ഞാൻ ശെരിക്കും ഭയന്ന് പോയി.”
“35 ലക്ഷം രൂപയോ…?! 10 വയസ്സ് തൊട്ട് 21, 22 വയസ്സ് വരെ അത്രയും അയാള്‍ ധ്വനിക്ക് വേണ്ടി ചിലവാക്കിയായിരുന്നോ..!!” അന്തംവിട്ട് ഞാൻ അവളോട് ചോദിച്ചു. എന്നിട്ട് അവളുടെ തുച്ചമായ പഴയ തുണികളിലും, രണ്ട് ജോഡി പഴയ ചെരുപ്പിലും ഞാൻ വേദനയോടെ നോക്കി.
എന്നിട്ട്, അത്രയും ചിലവ് ചെയ്തിട്ടുണ്ടാകുമോ എന്ന് എന്റെ മനസ്സിൽ ഞാൻ വെറുതെ ഒന്ന് കണക്കുകൂട്ടി നോക്കിയായിരുന്നു.
അവളുടെ പേഴസണൽ കാര്യങ്ങള്‍ക്കായുള്ള ചിലവുകളും, ഇംഗ്ലീഷ് മീഡിയം സ്കൂൾ ചിലവുകളും, പിന്നെ മൂന്നര വര്‍ഷം ഫിസിയോതെറപ്പി പഠിപ്പിക്കാൻ വേണ്ടി ചിലവാക്കിയതൊക്കെ നോക്കിയാൽ, ചിലപ്പോ പലിശയൊക്കെ കൂട്ടുകയാണെങ്കിൽ അത്രയും കാശൊക്കെ വരുമായിരിക്കും.
“അതേ. എനിക്ക് പഠിക്കാനുണ്ടായ ചിലവുകളും, ഞാൻ ഇവിടെ വര്‍ഷങ്ങളായി താമസിച്ച വാടകയും, പിന്നെ എന്റെ ഫുഡ്.. ഡ്രെസ്സ്.. മറ്റു ചിലവുകള്‍.. അങ്ങനെ എല്ലാം കൂട്ടി എനിക്കുവേണ്ടി അത്രയും ചിലവാക്കി എന്നാണ് അയാള്‍ പറഞ്ഞത്. കൂടാതെ, എന്റെ പഠിത്തത്തിന്റെ കാര്യങ്ങൾക്കു വേണ്ടിയാണെന്ന് പറഞ്ഞ് ഇടക്കിടക്ക് എന്നെകൊണ്ട് ചില കാലി മുദ്ര പത്രങ്ങളിലൊക്കെ ഒപ്പുകളും വിരൽ രേഖകൾ പതിപ്പിച്ചുമൊക്കെ അയാള്‍ വാങ്ങിച്ചിട്ടുണ്ടായിരുന്നു.”
“എന്ത് മണ്ടത്തരമാണ് ധ്വനി നീ കാണിച്ചത്..!! കാലി മുദ്ര പത്രങ്ങളിൽ എന്തിനാ സൈൻ ചെയ്തു കൊടുത്തത്..? എന്തിനാ വിരൽ രേഖകൾ വച്ച് കൊടുത്തത്..? അത് വച്ച് എന്തൊക്കെ അയാള്‍ക്ക് ചെയ്യാൻ കഴിയുമെന്ന് അറിയാമോ..?” ഞാൻ അവളെ കുറ്റപ്പെടുത്തി ദേഷ്യപ്പെട്ട് ചോദിച്ചു.
“അന്ന് എനിക്കൊന്നും അറിയില്ലായിരുന്നു. എന്റെ മാമൻ വൃത്തികെട്ട മനുഷ്യനാണെങ്കിലും എനിക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കി തന്നിരുന്നത് കൊണ്ട് ഞാൻ ഒന്നും ചിന്തിച്ചില്ലായിരുന്നു. എങ്ങനെയെങ്കിലും പഠിച്ച് കഴിഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയില്‍ ഞാൻ മറ്റൊന്നും ആലോചിക്കാതെ ഒപ്പും വിരൽ രേഖകളും വച്ച് കൊടുത്തു.” അവള്‍ കണ്ണുകൾ നിറച്ച് പറഞ്ഞു.
അപ്പോഴാണ് അവളുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഞാൻ ചിന്തിച്ച് നോക്കിയത്. ഏക ആശ്രയം അവളുടെ മാമന്‍ മാത്രമാണ്. എന്നിട്ടും അയാളുടെ മോശമായ പെരുമാറ്റത്തിൽ നിന്നൊക്കെ പരമാവധി ഒഴിഞ്ഞു മാറി നിന്നുകൊണ്ട് ജീവിക്കുന്ന പെണ്‍കുട്ടിയായ അവള്‍ക്ക് എല്ലാ കാര്യങ്ങളിലും വാദി പിടിച്ച് ജീവിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു.
“സോറി ധ്വനി. ഞാൻ നിന്നോട് ചാടിക്കേറി ദേഷ്യപ്പെട്ടത് മോശമായി പോയി.” ലജ്ജിച്ച് തല താഴ്ത്തി ഞാൻ പറഞ്ഞു.
“സാരമില്ല ജിനു.” പെട്ടന്ന് അവള്‍ മുന്നോട്ട് കുനിഞ്ഞ് എന്റെ കൈയിൽ പിടിച്ച് പുഞ്ചിരിയോടെ പറഞ്ഞിട്ട് എന്റെ കൈ വിട്ടു.
“ആ മുദ്ര പത്രങ്ങൾ… അത് വച്ച് എന്ത് ചെയ്യാനായിരുന്നു അയാളുടെ പ്ലാൻ…?” അവളുടെ കൈയിൽ പതിയെ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ഒപ്പിട്ട് വാങ്ങിച്ച സമയം, എന്റെ പഠിത്തത്തിന്റെ ആവശ്യത്തിനായി അത് വേനമെന്ന് മാത്രമേ പറഞ്ഞുള്ളു. പക്ഷേ ആ പ്രശ്നങ്ങൾ നടക്കുന്നതിനിടയിലാണ് അയാള്‍ എന്നോട് സത്യങ്ങൾ പറഞ്ഞ് എന്നെ ഭയപ്പെടുത്തിയത്.”
