രണ്ടമ്മമാരുടെയും ചെക്കപ്പ് വേഗത്തിൽ തീർത്ത്, ഡോക്ടർ തന്റെ അസിസ്റ്റന്റ് നഴ്സുമാരെ പുറത്തയച്ചു. വലിയ കേസുകളിൽ അത് പതിവായതിനാൽ അവർ വേഗം പുറത്തുപോയി.
അരുണിന്റെ ശാന്തമായ, തിളങ്ങുന്ന മുഖത്തേക്ക് ഡോക്ടർ കുറെ നേരം നോക്കിയിരുന്നു. അവൻ ഇതു പൂർണമനസ്സോടെയും സ്നേഹത്തോടെയും ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണെന്ന് അവർക്ക് മനസ്സിലായി.
വെറുതെയല്ല ഓപ്പോൾ തങ്ങളുടെ ഇണ ചതിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞത്. തങ്ങളുടെ മകനേക്കാൾ നല്ല ഇണയെ ഈ അമ്മമാർക്ക് എവിടെ കിട്ടാനാണ്?
അവരുടെ ജീവിതം മുഴുവൻ അറിയാവുന്ന ഡോക്ടർക്ക് മൂവരോടും സ്നേഹവും, ബഹുമാനവും തോന്നി.
ഡോക്ടർ- പ്രായത്തിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. മാലിനി പക്ഷേ വിദേശത്ത് പോയാൽ ശരിയാകുമോ? അവിടെ സമയത്തിന് അറ്റൻഷൻ കിട്ടുമോ? വിദേശത്ത് പോകുന്നത് അത്യാവശ്യമാണോ?
മൂന്നുപേരും പരസ്പരം നോക്കി.
മാലിനി- ഡോക്ടർ വേറെയെന്താണ് വഴി? വയർ പുറത്ത് കാണാറാവുമ്പോഴേക്കും നമ്മുടെ നാട്ടുകാർ ചോദ്യങ്ങൾ തുടങ്ങും. കഥകൾ വരും. പിന്നെ ബന്ധുക്കൾ…
ഡോക്ടർ- ശരിയാണ്.
കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല. ജോലിചെയ്ത് ജീവിക്കാൻ വേണ്ടിയല്ല അവർ പോകാൻ ഉദ്ദേശിച്ചത്. കുട്ടി ഉണ്ടാകുന്നതുവരെ ഈ നാട്ടുകാരുടെ കാണാമറയത്ത് നില്ക്കണം. അത്രതന്നെ.
ഓപ്പോൾ- ഞാനൊരു ഐഡിയ പറയട്ടേ?
എല്ലാവരും ഓപ്പോളെ നോക്കി.
ഓപ്പോൾ- മാലിനിയും അരുണും ഇപ്പോഴത്തെ അവരുടെ ജോലികൾക്കായി തൽക്കാലം വിദേശത്ത് പോകട്ടെ. അടുത്ത ചെക്കപ്പ് ആകുമ്പോഴേക്കും ഞാൻ ഊട്ടിക്കടുത്ത് ഞങ്ങളുടെ തോട്ടത്തിലെ വീട് റെഡിയാക്കാം. അവിടെ അടുത്ത് ഒരു ക്ളിനിക്ക് ഉണ്ട്. നഴ്സുമാരെയും കിട്ടും. ഡോക്ടർക്ക് വിരോധമില്ലെങ്കിൽ അവിടേക്ക് ഓരോ ട്രിപ്പ് വരാനുള്ള എല്ലാ സൗകര്യവും ഞങ്ങൾ ചെയ്യാം. പിന്നീടും വേണ്ടിവരും എന്നേയുള്ളൂ.
ഡോക്ടർ- ഞാൻ വരുന്ന കാര്യം… വീട്ടിൽ മോൻ മാത്രേ ഉള്ളൂ. ഭർത്താവ് വിദേശത്താണ്. അവന്റെ കാര്യങ്ങൾ നോക്കണം. അവൻ സോഫ്ട് വെയർ എൻജിനീയറാണ്.
ഓപ്പോൾ- അതു നന്നായി. മകനും പറ്റുമെങ്കിൽ ഡോക്ടറുടെ ഒപ്പം പോരട്ടെ. രണ്ടു മൂന്നു മാസത്തിൽ ഒരിക്കലല്ലേ? ഡോക്ടർക്കും ഈ തിരക്കിൽ നിന്ന് ഒരു ചെയ്ഞ്ചാവും. യാത്രയെപ്പറ്റിയൊന്നും വിഷമിക്കണ്ട. അരുൺ പോകുന്നതിനു മുമ്പ് ഒന്നുപോയി ഞങ്ങൾ എല്ലാം അവിടെ ഒരുക്കും. അവർക്ക് പിന്നെ നേരെ അങ്ങോട്ട് വരാമല്ലോ. നാട്ടിൽ ആരും അറിയുകയും വേണ്ട. പിന്നെ അവിടെ എന്നെ മാത്രമേ പണിക്കാർക്ക് അറിയൂ. ഇവരെ ഞാൻ വേണ്ടവിധത്തിൽ പരിചയപ്പെടുത്തിക്കൊള്ളാം.
മാലിനിയും അരുണും ആശ്ചര്യത്താൽ ഓപ്പോളുടെ സംസാരം കേട്ടിരുന്നുപോയി.
എത്ര നിസ്സാരമായിട്ടാണ് ഓപ്പോൾ പരിഹാരം കണ്ടത്!
ഡോക്ടർക്കും അതിലെ പ്രായോഗികത മനസ്സിലായി. വല്ലപ്പോഴും ഒരു ട്രിപ്പ് അവർക്കും നല്ലതായി തോന്നി.
അരുണിന്റെ മുഖത്ത് നോക്കിയ ഡോക്ടർക്ക് ഒരു നിമിഷം തന്റെ നോട്ടം മാറ്റാൻ പറ്റിയില്ല. എന്തുകൊണ്ടോ പെട്ടെന്ന് തന്റെ മകന്റെ മുഖം മനസ്സിൽ തെളിഞ്ഞു. അവർ മെല്ലെ ആ ചിന്തയെ മനസ്സിന്റെ പിറകിലേക്ക് തട്ടിമാറ്റി.
മാലിനിയുടെ കണ്ണിൽ അതുടക്കിയിരുന്നു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ അത് ഓപ്പോൾക്ക് നേരെയാക്കി.
മാലിനി- ഓപ്പോളെ, ഇത്ര ഏളുപ്പത്തിൽ പ്രശ്നം പരിഹരിച്ചല്ലോ!
പുഞ്ചിരിയോടെ ഓപ്പോൾ- ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നല്ലെ.
അരുണിനോട് ചിരിച്ചുകൊണ്ട് ഡോക്ടർ- അധികമായി അധ്വാനിക്കുമ്പോൾ അതിനനുസരിച്ച് ഭക്ഷണം കഴിക്കണം. പിന്നെ ഈ ഗർഭിണിക്ക് ഇടക്കൊക്കെ വിശ്രമം ആവശ്യമാണ്. ഈ നവവധുവിന് ദേഹമനങ്ങുന്നത് അൽപം കൂടുതൽ വേണമെങ്കിലാവാം.
ഡോക്ടറോട് എന്തും ഇനി തുറന്നു പറയാം എന്ന് അരുണിന് മനസ്സിലായി.
പുഞ്ചിരിയോടെ ഇരുവരുടെയും തോളിൽപ്പിടിച്ച് അരുൺ- അമ്മയ്ക്കിപ്പോൾ ആവേശം കൂടുതലാണ്. പിന്നെ ഈ രണ്ടമ്മമാർ ഉള്ളപ്പോൾ ഞാൻ ക്ഷീണിക്കില്ല ഡോക്ടറാന്റി.
ആ വിളി ഡോക്ടർക്ക് ഇഷ്ടപ്പെട്ടു.
